ജലക്ഷാമത്തെത്തുടര്‍ന്ന് റോഡരികിലുള്ള വെള്ളം ശേഖരിക്കുന്ന അച്ഛനും മകളും  എക്‌സ്‌
India

ഒരു തുള്ളി വെള്ളം പോലും തമിഴ്‌നാടിന് കൊടുക്കില്ല, അതിനി കേന്ദ്രം ആവശ്യപ്പെട്ടാല്‍ പോലും: സിദ്ധരാമയ്യ

തലസ്ഥാന നഗരിയില്‍ 3000ലധികം കുഴല്‍ക്കിണറുകള്‍ വറ്റിവരണ്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രൂക്ഷമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിന് ഒരു തുള്ളി വെള്ളം പോലും നല്‍കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സര്‍ക്കാര്‍ കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്നുവെന്ന ബിജെപിയുടെ ആരോപണം അദ്ദേഹം പൂര്‍ണമായും നിഷേധിച്ചു. സംസ്ഥാനത്തെ ജലക്ഷാമത്തില്‍ ബംഗളൂരുവിലെ സ്വാതന്ത്ര്യ പാര്‍ക്കില്‍ ബിജെപിയുടെ പ്രതിഷേധം നടന്നതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ബിജെപി പറയുന്നതെല്ലാം പച്ചക്കള്ളമാണ്. വെള്ളം ഉണ്ടെങ്കിലല്ലേ വിട്ടുനല്‍കൂ. തമിഴ്‌നാട് വെള്ളം ചോദിച്ചിട്ടു പോലുമില്ല. ഇനിയിപ്പോ തമിഴ്‌നാടോ, കേന്ദ്രമോ ആവശ്യപ്പെട്ടാലും വെള്ളം വിട്ടുനല്‍കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള പല ഗ്രാമങ്ങളിലെയും ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു. തലസ്ഥാന നഗരിയില്‍ 3000ലധികം കുഴല്‍ക്കിണറുകള്‍ വറ്റിവരണ്ടു. കഴിഞ്ഞ വര്‍ഷത്തേക്കാളും കടുത്ത വേനലും ജലക്ഷാമവുമാണ് ഇത്തവണ കര്‍ണാടക നേരിടുന്നത്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നീന്തല്‍ക്കുളങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. ആരെങ്കിലും അങ്ങനെ ചെയ്താല്‍ പിഴയീടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പൗരത്വഭേദഗതി നിയമം പാസാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ഇത്തരമൊരു ജലപ്രതിസന്ധി ബെംഗളൂരു അഭിമുഖീകരിക്കുന്നതെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി ക ശിവകുമാര്‍ പറഞ്ഞു. ഇതാദ്യമായാണ് ഇത്രയധികം താലൂക്കുകളെ വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാവേരി നദിയില്‍നിന്നുള്ള ജലവും ഭൂഗര്‍ഭജലവുമാണ് ബെംഗളൂരുവിന്റെ രണ്ട് ജലസ്രോതസ്സുകള്‍. കുടിവെള്ളത്തിനൊഴികെ മലിനജല ശുചീകരണപ്ലാന്റില്‍ നിന്നുള്ള പുനഃചംക്രമണജലമാണ് വിവിധ ആവശ്യങ്ങള്‍ക്കായി നഗരവാസികള്‍ ഉപയോഗിക്കുന്നത്. 2600-2800 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം ബംഗളൂരുവില്‍ ആവശ്യമായുള്ളത്. എന്നാല്‍ നിലവില്‍ അതിന്റെ പകുതി അളവ് മാത്രമാണ് ലഭ്യമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT