പ്രതീകാത്മക ചിത്രം 
India

യുവതി ടോയ്‌ലെറ്റില്‍ പ്രസവിച്ചു, കരച്ചില്‍ 'സഹിക്കാന്‍ വയ്യ'; പിഞ്ചുകുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ് കൊന്നു

പശ്ചിമ ബം​ഗാളിൽ പ്രസവിച്ച ഉടന്‍ തന്നെ പിഞ്ചുകുഞ്ഞിനെ അമ്മ വലിച്ചെറിഞ്ഞ് കൊന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  പശ്ചിമ ബം​ഗാളിൽ പ്രസവിച്ച ഉടന്‍ തന്നെ പിഞ്ചുകുഞ്ഞിനെ അമ്മ വലിച്ചെറിഞ്ഞ് കൊന്നു. ടോയ്‌ലെറ്റില്‍ പ്രസവിച്ച കുഞ്ഞിനെ അമ്മ ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊല്‍ക്കത്തയിലെ കസബ മേഖലയിലാണ് സംഭവം. ടോയ്‌ലെറ്റില്‍ പോയ യുവതി പ്രസവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ആശയക്കുഴപ്പത്തിലായ താന്‍ കുഞ്ഞിനെ ജനല്‍ വഴി പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അമ്മ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ജനല്‍ ചില്ല് തകര്‍ത്താണ് കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്.

താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ആര്‍ത്തവചക്രത്തില്‍ മാറ്റം ഉണ്ടായിരുന്നില്ല. ടോയ്‌ലെറ്റില്‍ കുട്ടിയെ പ്രസവിച്ച ഉടനെ തന്നെ ആശയക്കുഴപ്പത്തിലായി. കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോഴാണ് ആശയക്കുഴപ്പം ഉണ്ടായത്. ഉടന്‍ തന്നെ ജനല്‍ ചില്ല് തകര്‍ത്ത് കുട്ടിയെ പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയും ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം കുട്ടി മരിച്ചതായി പൊലീസ് പറയുന്നു. 

നവംബറിലാണ് യുവതിയുടെ വിവാഹം നടന്നത്. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ ഭര്‍ത്താവ് മദ്യപാനിയാണ്. യുവതി ഗര്‍ഭിണിയാണ് എന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT