ഫോട്ടോ: പിടിഐ 
India

മണിപ്പൂരില്‍ സ്‌കൂളിന് പുറത്ത് സ്ത്രീ വെടിയേറ്റ് മരിച്ചു

രണ്ട് മാസത്തിലേറെയായി തുടരുന്ന കലാപത്തിനിടെ, കഴിഞ്ഞ ദിവസമാണ് സ്‌കൂളുകള്‍ തുറന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീ വെടിയേറ്റ് മരിച്ചു. ഇംഫാലിലെ സ്‌കൂളിന് പുറത്തുണ്ടായ വെടിവയ്പിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. രണ്ട് മാസത്തിലേറെയായി തുടരുന്ന കലാപത്തിനിടെ, കഴിഞ്ഞ ദിവസമാണ് സ്‌കൂളുകള്‍ തുറന്നത്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പ് പ്രദേശത്താകെ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. 

മാപാവോ, അവാങ് മേഖലകളില്‍ രണ്ട് സായുധ സംഘങ്ങളുടെ ഏറ്റുമുട്ടല്‍ സൈന്യം തടഞ്ഞിരുന്നു. അതിന് തൊട്ടുപിന്നലെയാണ് സ്ത്രീക്ക് നേരെ വെടിവയ്പ് ഉണ്ടായത്.

തൗബാല്‍ ജില്ലയില്‍ ഐആര്‍ബി ഉദ്യോഗസ്ഥന്റെ വീടിന് ആള്‍ക്കൂട്ടം തിയിട്ടു. കലാപകാരികള്‍ തോക്കുള്‍ കൊള്ളയടിക്കാനുളള ശ്രമം പൊലീസ് തടഞ്ഞു. പൊലീസും ആള്‍ക്കൂട്ടവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 കാരന്‍ മരിച്ചു. സംഘര്‍ഷത്തില്‍  പത്തു പേര്‍ക്ക് പരിക്കേറ്റു. ഇംഫാലിലെ ചികിത്സയിലുള്ള ആറ് പേരുടെ നില ഗുരുതരമാണ്. ഇതേതുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചത് അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതായി സര്‍ക്കാര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്