India

അറബിക്കടലിൽ തകർന്ന് വീണ മിഗ് യുദ്ധ വിമാനത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തി; നാല് ദിവസം പിന്നിട്ടിട്ടും പൈലറ്റിനെ കണ്ടെത്താനായില്ല 

പൈലറ്റ് വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്ത് പുറത്തേക്ക് ചാടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്ന് വീണ മിഗ് 29-കെ യുദ്ധ വിമാനത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തി. നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് വിമാനത്തിൻറെ ആദ്യ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകടത്തിൽ കാണാതായ വ്യോമസേന പൈലറ്റ് കമാൻഡർ നിഷാന്ത് സിംഗിനായി തിരച്ചിൽ ഇപ്പോഴും ഊർജിതമായി തുടരുകയാണ്. 

ഐഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറയുന്ന യുദ്ധവിമാനം തകർന്നുവീഴുന്നതിന് തൊട്ടുമുന്പ് നിഷാന്ത് സിംഗ് വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്ത് പുറത്തേക്ക് ചാടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇപ്പോൾ കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിഷാന്തിൻറെ ഇജക്ഷൻ സീറ്റില്ലെണ് നാവികസേനയിലെ വിദഗ്ധർ വ്യക്തമാക്കി.

വിമാന അവശിഷ്ടങ്ങൾ ലഭിച്ച മേഖലയിൽ കൂടുതൽ യുദ്ധകപ്പലുകളും ഹെലികോപ്റ്ററും എത്തിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ട്രെയ്നിയായ രണ്ടാം പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

SCROLL FOR NEXT