India

അക്ബര്‍ ചക്രവര്‍ത്തി സ്ത്രീ ലമ്പടന്‍; ഇഷ്ടാനുസരണം സ്ത്രീകളെ പ്രാപിക്കാന്‍ കമ്പോളം സ്ഥാപിച്ചു; വിവാദ പ്രസ്താവനയുമായി ബിജെപി അധ്യക്ഷന്‍

അക്ബര്‍ ചക്രവര്‍ത്തി സ്ത്രീ ലമ്പടന്‍,  ഇഷ്ടാനുസരണം സ്ത്രീകളെ പ്രാപിക്കാന്‍ കമ്പോളം സ്ഥാപിച്ചു; വിവാദ പ്രസ്താവനയുമായി ബിജെപി അധ്യക്ഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അക്ബര്‍ ചക്രവര്‍ത്തി സ്ത്രീലമ്പടനായിരുന്നെന്ന രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ മദന്‍ ലാല്‍ സെയിനിയുടെ പരാമര്‍ശം വിവാദത്തില്‍. രജപുത്ര രാജകുമാരിയായിരുന്ന കിരണ്‍ ദേവിയെ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും സൈനി പറഞ്ഞു. ബിജെപി ഓഫീസില്‍ സംഘടിപ്പിച്ച മഹാറാണ പ്രതാപിന്റെ ജന്മദിന ചടങ്ങിലായിരുന്നു വിവാദ പരാമര്‍ശം.

മീനാ ബസാര്‍ എന്ന പേരില്‍ സ്ത്രീകള്‍ക്കായി ഒരു കമ്പോളം തന്നെ അക്ബര്‍ സ്ഥാപിച്ചിരുന്നു. തനിക്ക് സ്ത്രീകളെ ഇഷ്ടാനുസരണം അനുഭവിക്കാന്‍ വേണ്ടിയാണ് അക്ബര്‍ മീനാബസാര്‍ സ്ഥാപിച്ചത്. അവിടേക്ക് ചെല്ലാറുണ്ടായിരുന്ന ഒരേയൊരു പുരുഷന്‍ അക്ബര്‍ ആണ്. വേഷപ്രഛന്നനായി ആണ് അക്ബര്‍ പോയിരുന്നത്. അവിടെവച്ചാണ് രജപുത്ര രാജകുമാരിയായ കിരണ്‍ ദേവിയെ അക്ബര്‍ പീഡിപ്പിച്ചിരുന്നത്. ഒരിക്കല്‍ അക്ബറിനെ കിരണ്‍ ദേവി തിരിച്ചറിഞ്ഞു. അതോടെ അദ്ദേഹം ക്ഷമ ചോദിക്കുകയും തുടര്‍ന്ന് മീനാബസാര്‍ എന്നെന്നേയ്ക്കുമായി അടച്ചുപൂട്ടുകയുമായിരുന്നു എന്നും സെയ്‌നി പറഞ്ഞു.

എബ്രഹാം എറലിയുടെ 'ദ മുഗള്‍ വേള്‍ഡ്; ലൈഫ് ഇന്‍ ഇന്‍ഡ്യാസ് ലാസ്റ്റ് ഗോള്‍ഡന്‍ ഏജ്' എന്ന പുസ്‌കത്തെ അധികരിച്ചായിരുന്നു സെയിനിയുടെ വിവാദപ്രസ്താവന. മീനാബസാര്‍ വ്യാപാരത്തിന് വേണ്ടിയുള്ളതായിരുന്നില്ല, ചക്രവര്‍ത്തിമാര്‍ക്ക് ജാരവൃത്തിയ്ക്ക് വേണ്ടിയുള്ളതായിരുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നതെന്നും സെയ്‌നി അഭിപ്രായപ്പെട്ടു.

ഇതാദ്യമായല്ല സെയ്‌നിയുടെ പ്രസ്താവന വിവാദമാകുന്നത്. ഹുമയൂണാണ് ബാബറിന്റെ പിതാവ് എന്ന് സെയ്‌നി പറഞ്ഞതും വലിയ വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും