India

അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ക്ഷേത്രം നദിയില്‍ പൊങ്ങിവന്നു; അതേപടി നിലനിര്‍ത്താന്‍ ശ്രമം

ക്ഷേത്രം 1933ലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയതാണെന്നാണ് ഗവേഷകര്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ ഒഡീഷയിലെ മഹാനദിയില്‍ കണ്ടെത്തി. ക്ഷേത്രം 1933ലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പുഴ ദിശമാറി ഒഴുകിയതാണ് ക്ഷേത്രത്തിന്റെ നാശത്തിന് ഇടയാക്കിയത്. അടുത്തിടെ ക്ഷേത്ത്രതിന്റെ ഒരുഭാഗം വെള്ളത്തില്‍ പൊങ്ങിവന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠ മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മഹാനാദി വാലിയുടെ ചരിത്രം ചിത്രീകരിക്കാനുള്ള നീക്കത്തിനിടെയാണ് ക്ഷേത്രത്തെ കുറിച്ച് അന്വേഷിച്ചത്. അപ്പോഴാണ് ക്ഷേത്രം വീണ്ടും പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്.

വിഷ്ണു ക്ഷേത്രമാണെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ക്ഷേത്രം സാങ്കേതിക വിദ്യ ഉപയോഗിച്ച് പഴയപോലെ നിലനിര്‍ത്താനാണ് പരിപാടി. പതിനൊന്നുവര്‍ഷം ക്ഷേത്രത്തിന്റെ  മുകള്‍ കണ്ടിരുന്നതായും പ്രാദേശ വാസികള്‍ പറയുന്നു. പതിഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലാവാം ക്ഷേത്രനിര്‍മ്മിച്ചതെന്നാണ്  സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT