India

അടിയന്തര സാഹചര്യങ്ങളില്‍ മൊബൈല്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

അടിയന്തര സാഹചര്യങ്ങളില്‍ മൊബൈല്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള ചട്ടങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ മൊബൈല്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള ചട്ടങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കോ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിക്കോ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി കൊണ്ടുള്ള ഉത്തരവിറക്കണമെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.

2017ല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 40 തവണ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം ഗൗരവത്തോടെ കാണണമെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ സ്ഥാപകന്‍ നിഖില്‍ പഹ്വ പറഞ്ഞു. 

അനൗപചാരികമായി പല തവണ സര്‍ക്കാര്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നടപടികള്‍ അധികം ഉണ്ടായിട്ടുള്ള വര്‍ഷം കൂടിയാണിത്. ഇത് മൗലികാവകാശത്തെ ബാധിക്കുന്നതാണെന്നും നിഖില്‍ പഹ്വ പറഞ്ഞു.

കശ്മീരില്‍ മാത്രം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 30 തവണയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരത്തിലുള്ള നിയമം ആവശ്യമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

SCROLL FOR NEXT