India

'അത് അവള്‍ തന്നെയാണെന്ന് എന്താണ് ഉറപ്പ്? കാര്യങ്ങളില്‍ വ്യക്തത വരട്ടെ, അതുവരെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ല'

'അത് അവള്‍ തന്നെയാണെന്ന് എന്താണ് ഉറപ്പ്? കാര്യങ്ങളില്‍ വ്യക്തത വരട്ടെ, അതുവരെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ല'

Author : സമകാലിക മലയാളം ഡെസ്ക്

ഹാഥ്‌രസ്: രാത്രിയില്‍ സംസ്‌കരിച്ചത് ആരെയെന്ന് ഉറപ്പിക്കാതെ ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ബന്ധുക്കള്‍. മനുഷ്യത്വത്തിന്റെ പേരിലാണ് ചിതാഭസ്മം സൂക്ഷിച്ചുവച്ചിരിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

''അവളുടെ മുഖംപോലും ഞങ്ങളെ കാണിച്ചില്ല. മനുഷ്യത്വത്തിന്റെ പേരിലാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത്. അതു ചിലപ്പോള്‍ മറ്റാരുടേതെങ്കിലും ആയിരിക്കാം. അത് അവളുടെ ചിതാഭസ്മം അല്ലെങ്കിലും തൂവിക്കളയരുതല്ലോ എന്നു കരുതിയാണ് ഏറ്റുവാങ്ങിയത്.'' - സഹോദരന്‍ പറഞ്ഞു.

ഞങ്ങള്‍ നുണപരിശോധനയ്ക്കു വിധേയമാവണം എന്നാണ് ഇപ്പോള്‍ പറയുന്നത്. എന്തിന്? ഞങ്ങള്‍ ഒരു നുണയും പറയുന്നില്ല. അവര്‍ പ്രതികളുടെയും പൊലീസുകാരുടെയും നുണ പരിശോധന നടത്തട്ടെ. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവും- സഹോദരന്‍ പറഞ്ഞു.

മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംസ്‌കരിച്ചത്. വീട്ടുകാരെ പൂട്ടിയിട്ടുകൊണ്ടായിരുന്നു പൊലീസ് സംസ്‌കാരം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള ചാമവയലില്‍ ആണ് പൊലീസ് ചിതയൊരുക്കിയത്. 

പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിക്ക് രണ്ടു സഹോദരന്‍മാരും രണ്ടു സഹോദരിമാരുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT