India

അദ്വാനിയോട് ചെയ്തത് ആര് ക്ഷമിക്കും?; ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ 

ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതികരിക്കുകയായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ. പട്‌ന സാഹിബില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശത്രുഘ്‌നന്‍ സിന്‍ഹയെ  ഒഴിവാക്കി പട്‌ന സാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പേരാണ് സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്്. കഴിഞ്ഞ കുറെ നാളുകളായി മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ ശത്രുഘ്‌നന്‍ സിന്‍ഹയെ ബിജെപി ഒഴിവാക്കുകയായിരുന്നു എന്ന നിലയില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ ട്വിറ്ററിലുടെ ശത്രുഘ്‌നന്‍ സിന്‍ഹ വിമര്‍ശിച്ചത്. 

ന്യൂട്ടന്റെ മൂന്നാം ചലനനിയമം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ ആഞ്ഞടിച്ചത്. ഓരോ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതികരണം ഉണ്ടാകുമെന്ന ന്യൂട്ടന്റെ ചലനതത്വത്തിലെ  വാചകം കുറിച്ചാണ് ബിജെപിയെ ശത്രുഘ്‌നന്‍ സിന്‍ഹ വിമര്‍ശിച്ചത്. ബിജെപിയെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തനിക്ക് കഴിയുമെന്ന് സീറ്റ് നിഷേധിച്ചതിനെ പരോക്ഷമായി സൂചിപ്പിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. 

എന്നോട് ചെയ്തത് എനിക്ക് ക്ഷമിക്കാന്‍ കഴിയും, എന്നാല്‍ അദ്വാനിയോട് ചെയ്തത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.അദ്വാനിക്ക് ഗാന്ധിനഗറില്‍ സീറ്റ് നിഷേധിച്ചതിലും ബിജെപി നേതൃത്വത്തെ കടന്നാക്രമിക്കുകയായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ. അദ്വാനിക്ക് പുറത്തേയ്ക്ക് പോകുന്നതിനുളള വഴിയൊരുക്കുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്യുന്നതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ വിമര്‍ശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

SCROLL FOR NEXT