കൊല്ലപ്പെട്ട ഷൈല്‍ ബാല 
India

അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ എത്തിയ ഉദ്യോഗസ്ഥയെ ഹോട്ടലുടമ വെടിവെച്ചുകൊന്നു

ഇയാളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല; സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം അനധികൃത നിര്‍മാണം പൊളിച്ചു നീക്കാനെത്തിയ ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ വെടിവെച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ കസൗലിലാണ് സംഭവമുണ്ടായത്. അസിസ്റ്റന്റ് പ്ലാനറായ ഷൈല്‍ ബാലയാണ് മരിച്ചത്. മറ്റൊരു ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. 

നാരായണി ഗസ്റ്റ് ഹൗസ് എന്ന സ്ഥാപനത്തിന്റെ ഉടമ വിജയ് കുമാറാണ് കൊല നടത്തിയത്. ഇയാളുടെ കെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണ്. ഇത് പൊളിക്കാനായി എത്തിയ പബ്ലിക് ഡിപ്പാര്‍ട്ട്‌മെന്റ് സംഘത്തിന് നേരെ വിജയ് മൂന്ന് റൗണ്ട് വെടി വെക്കുകയായിരുന്നു. സംഭവത്തിന് ശേഷം അടുത്തുള്ള കാട്ടിലേക്ക് വിജയ് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്. 

സോളന്‍ ജില്ലയിലെ 13 ഹോട്ടലുകള്‍ അനധികൃതമായി നിര്‍മിച്ചവയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പബ്ലിക് ഡിപ്പാര്‍ട്ട്‌മെന്റ് സംഘങ്ങള്‍ രൂപവല്‍ക്കരിച്ചത്. ഇതില്‍ ഒന്നിന്റെ മേധാവിയായിരുന്നു ഷൈല്‍ ബാല.

അനധികൃത നിര്‍മാണം പൊളിക്കുന്നതിനായി നാരായണി ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴേക്കും വിജയ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്നീട് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും ഉദ്യോഗസ്ഥയ്ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയേറ്റ ഷൈല്‍ ബാല സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT