India

അബ്ദുല്‍ കലാമിന്റെ പ്രതിമയ്ക്ക് കീഴില്‍ ഭഗവത്ഗീത; ഖുറാനും ബൈബിളും വയ്ക്കുന്നതിന് എതിരെ ഹിന്ദുത്വ നേതാക്കള്‍

ഭഗവത്ഗീതയ്‌ക്കൊപ്പം ഖുറാനും, ബൈബിളും വയ്ക്കുന്നതിനെ എതിര്‍ത്ത് പ്രാദേശിക ഹിന്ദുത്വ നേതാക്കള്‍ രംഗത്തെത്തി

സമകാലിക മലയാളം ഡെസ്ക്

രാമേശ്വരം: ജൂലൈ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു രാമേശ്വരത്ത് ഇന്ത്യയുടെ പ്രിയപ്പെട്ട രാഷ്ട്രപതിയായിരുന്ന എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ഓര്‍മയ്ക്കായുള്ള സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചത്. ദിവസങ്ങള്‍ അധികം കഴിയുന്നതിന് മുന്‍പേ ഇതിനെ ചൊല്ലി വിവാദവും ഉടലെടുത്തു കഴിഞ്ഞു. 

ഇവിടെ വീണ വായിച്ച് ചിരിച്ചിരിക്കുന്ന കലാമിന്റെ പ്രതിമയ്ക്ക് താഴെ വെച്ചിരുന്ന ഭഗവത്ഗീതയാണ് വിവാദത്തിന് ഇടയാക്കിയത്. ഭഗവത്ഗീതയെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കുന്നതിനായി കലാമിന്റെ ബന്ധുക്കള്‍ ബൈബിളിന്റേയും, ഖുറാന്റേയും കോപ്പി ഇവിടെ വെച്ചെങ്കിലും പ്രശ്‌നം അവിടേയും നിന്നില്ല. 

ഭഗവത്ഗീതയ്‌ക്കൊപ്പം ഖുറാനും, ബൈബിളും വയ്ക്കുന്നതിനെ എതിര്‍ത്ത് പ്രാദേശിക ഹിന്ദുത്വ നേതാക്കള്‍ രംഗത്തെത്തി. ബൈബിളും, ഖുറാനും ഇവിടെ വയ്ക്കാന്‍ അനുവാദമില്ലെന്നാണ് ഇവരുടെ വാദം. ഹിന്ദു മക്കല്‍ കക്ഷി എന്ന പ്രാദേശിക പാര്‍ട്ടി ബൈബിളും, ഖുറാനും കലാമിന്റെ പ്രതിമയ്ക്ക് താഴെ വയ്ക്കുന്നതിന് എതിരെ പൊലീസില്‍ പരാതി നല്‍കി. 

എന്നാല്‍ കലാമിന്റെ പ്രതിമയ്ക്ക് താഴെ എന്തിനാണ് ഭഗവത്ഗീഥ കൊത്തിവെച്ചിരിക്കുന്നതെന്ന ചോദ്യമാണ് വൈകോയുടെ എംഡിഎംകെയും പിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രിയ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. 

ഭഗവത്ഗീതയെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് കലാമിന്റെ ബന്ധുക്കള്‍ പറയുന്നു. സ്മാരകം നിര്‍മിച്ച ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഭഗവത്ഗീത സ്ഥാപിച്ചത്  ദുരുദ്ധേശത്തോടെയല്ല എന്ന് കലാമിന്റെ കുടുംബാംഗങ്ങളായ ഷെയ്ക് ദാവൂദും, സലീമും പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT