India

അമിത്ഷായുടെ മകനെതിരായ ആരോപണം: അഴിമതി ആര് നടത്തിയാലും അന്വേഷിക്കണമെന്ന് ആര്‍എസ്എസ്

അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനി ക്രമക്കേട് നടത്തിയെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ അന്വേഷിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനി ക്രമക്കേട് നടത്തിയെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ അന്വേഷിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ്. ആഴിമതി ആരു നടത്തിയാലും അന്വേഷിക്കണമെന്നാണ് സംഘടനയുടെ നിലപാട്.ഭോപ്പാലില്‍ ആര്‍എസ്എസ് നേതൃയോഗത്തിനിടെയാണ് അമിത് ഷായുടെ മകന്‍ ജയ്ഷായ്‌ക്കെതിരായ റിപ്പോര്‍ട്ടില്‍ സംഘത്തിന്റെ പ്രതികരണം. 

അന്വേഷണം ആവശ്യമില്ലെന്ന ബിജെപി നിലപാട് സംഘം തള്ളി. പകരം പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ മാത്രം അന്വേഷണം എന്നാണ് നിലപാടെന്ന് ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്ക് തെളിവ് നല്‍കാന്‍ ഉത്തരവാദിത്വം ഉണ്ടെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു.
റിപ്പോര്‍ട്ട് നല്കിയ വെബ്‌പോര്‍ട്ടല്‍ ദി വയറിനെതിരെ ജയ്ഷാ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്കിയിരുന്നു. കേസ് തിങ്കളാഴ്ചയാണ് കോടതി പരിശോധിക്കാനിരിക്കുന്നത്. ബിജെപിക്ക് ധാര്‍മ്മികമായി വലിയ തിരിച്ചടിയാണ് ഇപ്പോഴത്തെ ആരോപണമെന്ന് യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടിരുന്നു. ബിജെപി നിലപാടില്‍ നിന്നും വ്യത്യസ്തമായി നിലപാട് അര്‍എസ്എസ് സ്വീകരിച്ചതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് വലിയ വിയോജിപ്പുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

ചെയ്യാത്ത കുറ്റത്തിന് 43 വര്‍ഷം ജയിലില്‍; സുബ്രഹ്മണ്യം വേദത്തിനെ ഇന്ത്യയിലേയ്ക്ക് നാടുകടത്തില്ല

ഇന്ത്യയ്ക്ക് ലോകകപ്പ് നേട്ടം; പാകിസ്ഥാന്‍ അവസാന സ്ഥാനത്ത്, മോശം പ്രകടനത്തില്‍ പരിശീലകനെ പുറത്താക്കി പിസിബി

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

SCROLL FOR NEXT