India

അമിത്ഷായുടെ മകനെതിരായ ആരോപണം: അഴിമതി ആര് നടത്തിയാലും അന്വേഷിക്കണമെന്ന് ആര്‍എസ്എസ്

അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനി ക്രമക്കേട് നടത്തിയെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ അന്വേഷിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനി ക്രമക്കേട് നടത്തിയെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ അന്വേഷിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ്. ആഴിമതി ആരു നടത്തിയാലും അന്വേഷിക്കണമെന്നാണ് സംഘടനയുടെ നിലപാട്.ഭോപ്പാലില്‍ ആര്‍എസ്എസ് നേതൃയോഗത്തിനിടെയാണ് അമിത് ഷായുടെ മകന്‍ ജയ്ഷായ്‌ക്കെതിരായ റിപ്പോര്‍ട്ടില്‍ സംഘത്തിന്റെ പ്രതികരണം. 

അന്വേഷണം ആവശ്യമില്ലെന്ന ബിജെപി നിലപാട് സംഘം തള്ളി. പകരം പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ മാത്രം അന്വേഷണം എന്നാണ് നിലപാടെന്ന് ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്ക് തെളിവ് നല്‍കാന്‍ ഉത്തരവാദിത്വം ഉണ്ടെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു.
റിപ്പോര്‍ട്ട് നല്കിയ വെബ്‌പോര്‍ട്ടല്‍ ദി വയറിനെതിരെ ജയ്ഷാ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്കിയിരുന്നു. കേസ് തിങ്കളാഴ്ചയാണ് കോടതി പരിശോധിക്കാനിരിക്കുന്നത്. ബിജെപിക്ക് ധാര്‍മ്മികമായി വലിയ തിരിച്ചടിയാണ് ഇപ്പോഴത്തെ ആരോപണമെന്ന് യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടിരുന്നു. ബിജെപി നിലപാടില്‍ നിന്നും വ്യത്യസ്തമായി നിലപാട് അര്‍എസ്എസ് സ്വീകരിച്ചതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് വലിയ വിയോജിപ്പുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT