India

അമ്മയെ കുത്തിക്കൊന്ന ശേഷം മകന്‍ രക്തം കൊണ്ട് സ്‌മൈലി വരച്ചു, എന്നെ തൂക്കിലേറ്റു

മൃതദേഹത്തിന് സമീപത്ത് കൊലപാതകിയായ മകന്‍ ചോരകൊണ്ട് സ്‌മൈലി വരച്ചിരുന്നതായി പൊലീസ് -   ജീവിതം മടുത്തുവെന്നും തന്നെ തൂക്കിലേറ്റു എന്നും രക്തം കൊണ്ട് എഴുതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഷീന ബോറ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യകൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി മകനെന്ന് പൊലീസ്. മുംബൈ ഖാര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ധ്യാനേശ്വര്‍ ഗാനോറിന്റെ ഭാര്യ ദീപാലി ഗാനോറിന്റെ മൃതദേഹത്തിന് സമീപത്ത് കൊലപാതകിയായ മകന്‍ ചോരകൊണ്ട് സ്‌മൈലി വരച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ ജീവിതം മടുത്തുവെന്നും തന്നെ തൂക്കിലേറ്റു എന്നും രക്തം കൊണ്ട് എഴുതിവെച്ചതായും പൊലീസ് വെളിപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെയാണ് ദീപാലി കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മരണശേഷം മകനെ കാണാതായിരുന്നു. മകനാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

പോക്കറ്റ് മണി നല്‍കാത്തതും വീട്ടില്‍ വൈകിയെത്തുന്നതിനെതിരെയും മകന്‍ സിദ്ധാര്‍ത്ഥുമായി അമ്മ വഴക്കിടാറുണ്ടായിരുന്നു. ഇതിന്റെ അമര്‍ഷമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നത്. കത്തികൊണ്ട് കഴുത്തിന് കുത്തുകയായിരുന്നു. ദീപാലിയുടെ കഴുത്തിന് അഞ്ച് കുത്തേറ്റതായും പൊലീസ് പറഞ്ഞു. 

നാഷണല്‍ കോളേജില്‍ എന്‍ജിനിയറിംഗിന് പഠിക്കുകയായിരുന്ന സിദ്ധാര്‍ത്ഥം പഠനം അവസാനിപ്പിച്ചിരുന്നതായും കഴിഞ്ഞ രണ്ടുമാസങ്ങളുമായി സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് അകന്നുനിന്നതായും അവന്റെ സുഹൃത്തുക്കള്‍ പറയുന്നു. 

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് കതകില്‍ മുട്ടിയെങ്കിലും അനക്കമൊന്നും ഉണ്ടായില്ല. ദീപാലിയുടെ ഫോണില്‍ വിളിച്ചപ്പോഴും പ്രതികരണമെന്നും ഉണ്ടായില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെ കണ്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിരുന്നെന്നാണ് ധ്യാനേശ്വര്‍ പൊലീസിന് മൊഴി നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT