India

അവസാന ശ്വാസം വരെ ദാവൂദ് ഭായിക്കൊപ്പം ; ഡി കമ്പനി വിട്ടെന്ന വാര്‍ത്ത നിഷേധിച്ച് ഛോട്ടാ ഷക്കീല്‍

ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരന്‍ അനീസ് ഇബ്രാഹിമിന്റെ ഇടപെടലില്‍ പ്രതിഷേധിച്ചാണ് ഷക്കീല്‍ ഡി കമ്പനി വിട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ : അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി വിട്ടെന്ന വാര്‍ത്ത നിഷേധിച്ച് ദാവൂദിന്റെ വലംകൈ ആയി അറിയപ്പെടുന്ന ഛോട്ടാ ഷക്കീല്‍.  ദേശീയ മാധ്യമമായ സീ മീഡിയയുടെ റിപ്പോര്‍ട്ടര്‍ രാകേഷ് ത്രിവേദിക്ക് നല്‍കിയ ടെലഫോണ്‍ ഇന്റര്‍വ്യൂവിലാണ് ഷക്കീല്‍ ഡി കമ്പനി വിട്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ചത്. തന്റെ അവസാന ശ്വാസം വരെ ദാവൂദ് ഭായിക്കൊപ്പം താനുണ്ടാകും.  ഡി കമ്പനിയില്‍ നിന്ന് വേര്‍പ്പെട്ട് തനിക്കൊരു നിലനില്‍പ്പില്ല. ഇതുസംബന്ധിച്ച് വരുന്ന റിപ്പോര്‍്ടടുകളെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഛോട്ടാ ഷക്കീല്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. 

അജ്ഞാത കേന്ദ്രത്തില്‍ നിന്നുമാണ് ഛോട്ടാ ഷക്കീല്‍ റിപ്പോര്‍ട്ടറുമായി സംസാരിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരന്‍ അനീസ് ഇബ്രാഹിമിന്റെ ഇടപെടലില്‍ പ്രതിഷേധിച്ചാണ് ഷക്കീല്‍ ഡി കമ്പനി വിട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച സൂചനകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. 

ദാവൂദ് ഇബ്രാഹിമിന്റെ പിന്‍ഗാമിയായി ഡി കമ്പനിയില്‍ ചുവടുറപ്പിക്കാനുള്ള അനീസ് ഇബ്രാഹിമിന്റെ നീക്കമാണ് ഡി കമ്പനിയില്‍ പെട്ടിത്തെറിക്ക് വഴിവെച്ചത്. ദാവൂദിന്റെ ഇടപാടുികളെല്ലാം നിയന്ത്രിച്ചിരുന്നത് ഷക്കീലാണ്. നേരത്തെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ ദാവൂദ് അനീസ് ഇബ്രാഹിമിനെ വിലക്കിയിരുന്നു. തര്‍ക്കം രൂക്ഷമായാല്‍ ആത്മീയ പാതയിലേക്ക് തിരിഞ്ഞ മകനെ ഡി കമ്പനിയുടെ തലപ്പത്തേക്ക് ദാവൂദ് ഇബ്രാഹിം നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT