India

ആ യുവതി ആക്രമിക്കപ്പെട്ടത് ബംഗളുരൂവിലല്ല; വീഡിയോ പ്രചരിച്ചതിനെ കുറിച്ച് അന്വേഷണം

ബംഗളുരൂവില്‍ അക്രമമെന്ന പേരില്‍ പ്രചരിച്ച വീഡിയോ ആയിരക്കണക്കിന് പേര്‍ ഷെയര്‍  ചെയ്തിരുന്നു. കര്‍ണാടകയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് വീഡിയോ പ്രചരിച്ചത്

സമകാലിക മലയാളം ഡെസ്ക്


ബംഗളുരൂ: ബംഗളൂരുവില്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ മലേഷ്യയിലേത്. നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ ഇത് കഴിഞ്ഞ മാര്‍ച്ചില്‍ മലേഷ്യയില്‍ നടന്ന സംഭവമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. 

ബംഗളുരൂവില്‍ അക്രമമെന്ന പേരില്‍ പ്രചരിച്ച വീഡിയോ ആയിരക്കണക്കിന് പേര്‍ ഷെയര്‍  ചെയ്തിരുന്നു. കര്‍ണാടകയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് ഇത്തരമൊരു വീഡിയോ പ്രചരിച്ചത്. വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമല്ല, എന്നാല്‍ തെരഞ്ഞടുപ്പിന് തൊട്ടുമുമ്പായി വ്യാജവീഡിയോ പ്രചരിച്ചതിന് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

യഥാര്‍ത്ഥത്തില്‍ യുവതിക്ക് നേരെ ശല്യപ്പെടുത്തല്‍ ഉണ്ടായത് മലേഷ്യയില്‍ നിന്നാണ്.  ഡ്രൈവ്  ചെയ്യുകയായിരുന്ന യുവതിയെ ബിഎംഡബ്ല്യു കാറില്‍ വന്ന സംഘം ശല്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സംഭവം മലേഷ്യയില്‍ നടന്നതാണെന്ന് വ്യക്തമായത് കാറിന്റെ നമ്പര്‍ പ്ലേറ്റിലൂടെയാണ്. വീഡിയോ യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ മലേഷ്യയിലെ സാമൂഹ്യമാധ്യമങ്ങളിലും പോസ്റ്റ് വൈറലായിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി കെ ശശിയെ സിപിഎമ്മില്‍ നിന്നു പുറത്താക്കി

'എനിക്ക് വീട്ടില്‍ പോകണം'; നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ 'ഇന്ത്യയിൽ കുടുങ്ങി' വിന്‍ഡീസ് ടീം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത

'സംഘര്‍ഷങ്ങള്‍ ഒന്നിനും പരിഹാരമല്ല, അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം അത്യാവശ്യം'; യുദ്ധസാഹചര്യത്തില്‍ മോദിയുടെ സന്ദേശം

മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയ്ഡഡ് പദവി, സംസ്ഥാനത്ത് 500-ലേറെ പുതിയ തസ്തികകൾ: മന്ത്രിസഭായോഗ തീരുമാനങ്ങൾ

SCROLL FOR NEXT