India

ആത്മഹത്യ ചെയ്യാന്‍ പേര് നല്‍കി 1,908 സ്ത്രീകള്‍; പത്മാവദിനെതിരേ പ്രതിഷേധം ശക്തം

സിനിമയെ തടഞ്ഞില്ലെങ്കില്‍ 24 ന് രജ്പുത് സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്നാണ് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പത്മാവദിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നൂറു ആയിരക്കണക്കിന് സ്ത്രീകള്‍ രാജസ്ഥാനില്‍ തെരുവില്‍ ഇറങ്ങി. ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞില്ലെങ്കില്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ ഭീഷണി മുഴക്കി. രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് നഗരത്തില്‍ നടന്ന മുന്നറിയിപ്പ് മാര്‍ച്ചിലാണ് സ്ത്രീകള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

പത്മാവദിനെതിരെയുള്ള പ്രതിഷേധമായി തീയില്‍ ചാടി ആത്മഹത്യ ചെയ്യുന്നതിനായി ഇതിനോടകം 1,908 സ്ത്രീകള്‍ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ജനുവരി 25 നാണ് പത്മാവദ് റിലീസ് ചെയ്യുന്നത്. സിനിമയെ തടഞ്ഞില്ലെങ്കില്‍ 24 ന് രജ്പുത് സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്നാണ് പറയുന്നത്. 

സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് രാജ്യത്തെ വിവിധ തീയറ്റര്‍ ഉടമകളോട് ആവശ്യപ്പെടുമെന്ന ശ്രീ രജ്പുത് കര്‍ണി സേന വക്താവ് വിജേന്ദ്ര സിംഗ് പറഞ്ഞു. ഇതിനോടകം നിരവധി തീയറ്ററുമായി ബന്ധപ്പെട്ടെന്നും അവര്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ വാക്ക് മറികടന്ന് പത്മാവദ് റിലീസ് ചെയ്താല്‍ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നുള്ള മുന്നറിയിപ്പും സംഘടന നല്‍കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

SCROLL FOR NEXT