India

ആശാറാം ബാപ്പുവിനെതിരായ വിചാരണ വൈകുന്നതെന്ത്: ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി

എന്തുകൊണ്ടാണ് വിചാരണ വൈകുന്നതെന്ന് ആരാഞ്ഞ സുപ്രിം കോടതി ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ പ്രതിയായ ആള്‍ദൈവം ആശാറാം ബാപ്പുവിന് എതിരായ വിചാരണ വൈകുന്നതില്‍ സുപ്രിം കോടതി അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് വിചാരണ വൈകുന്നതെന്ന് ആരാഞ്ഞ സുപ്രിം കോടതി ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസില്‍ പരാതിക്കാരിയെ ഇതുവരെ വിസ്തരിക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.

അഹമ്മദാബാദിനു സമീപമുള്ള ആശ്രമത്തില്‍ വച്ച് ആശാറാം ബാപ്പു ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2013 ഓഗസ്റ്റില്‍ അറസ്റ്റിലായ ആശാറാം ബാപ്പു ജയിലിലാണ്. ഇയാളുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പല തവണ തള്ളിയിരുന്നു. തെറ്റായ മെഡിക്കല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജാമ്യാപേക്ഷ നല്‍കിയതിന് കഴിഞ്ഞ ജനുവരിയില്‍ ആശാറാമിന് സുപ്രിം കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.

ബലാത്സംഗ കേസില്‍ മറ്റൊരു ആള്‍ദൈവം ഗുര്‍മിത് റാം റഹീമിനെതിരായ ശിക്ഷ ഹരിയാനയിലെ പ്രത്യേക കോടതി വിധിക്കാനിരിക്കെയാണ്, ആശാറാമിന്റെ കേസില്‍ വിചാരണ നടക്കാത്തതില്‍ സുപ്രിം കോടതി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. ഗുര്‍മിതിനെ കോടതി കുറ്റക്കാരനെന്നു വിധിച്ചതിനു പിന്നാലെ വ്യാപകമായി അക്രമ സംഭവങ്ങളുണ്ടായിരുന്നു. ഇതില്‍ കുറ്റവാളികള്‍ക്കു കൂട്ടുനില്‍ക്കുന്ന സമീപനമാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT