India

'ആസാദ് സമാജ് പാര്‍ട്ടി'യുമായി ചന്ദ്രശേഖര്‍; പ്രഖ്യാപനം കാന്‍ഷി റാമിന്റെ ജന്‍മദിനത്തില്‍, മായാവതിക്ക് വെല്ലുവിളിയാകുമോ?

സാമൂഹ്യ പരിഷ്‌കര്‍ത്താവും ബിഎസ്പി സ്ഥാപകനുമായ കാന്‍ഷി റാമിന്റെ ജന്‍മദിനത്തിലാണ് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. സാമൂഹ്യ പരിഷ്‌കര്‍ത്താവും ബിഎസ്പി സ്ഥാപകനുമായ കാന്‍ഷി റാമിന്റെ ജന്‍മദിനത്തിലാണ് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആസാദ് സമാജ് പാര്‍ട്ടി എന്നാണ് രാഷ്ട്രീയ കക്ഷിയുടെ പേര്. 

നോയിഡ സെക്ടര്‍ 70ലെ ബസായി ഗ്രാമത്തില്‍ ചേര്‍ന്ന പരിപാടിയിലാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ഭീം ആര്‍മി ഇനിമുതല്‍ ആസാദ് സമാജ് പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടനയായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ദേശീയ പൗരത്വ രജിസ്റ്ററിനും, പൗരത്വ ഭേദഗതിക്കും എതിരായ സമരമുഖത്ത് ശക്തമായി നിലനില്‍ക്കുന്ന സംഘടനയാണ് ഭീം ആര്‍മി. 

ഭീം ആര്‍മി രാഷ്ട്രീ പാര്‍ട്ടി ആകുന്നതോടെ മായവതിയുടെ ബിഎസ്പിയിലുള്ള വലിയ ഒരുവിഭാഗം ആസാദിനൊപ്പം ചേരാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നത്. ആസാദിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് മായാവതി നേരത്തെ തന്നെ രംഗത്തുണ്ട്.

ഉത്തര്‍പ്രദേശില്‍ മാത്രമല്ല, രാജ്യമെമ്പാടും സംഘടനയെ ശക്തിപ്പെടുത്താനാണ് ആസാദിന്റെ തീരുമാനം. അംബ്ദേകര്‍ ചിന്ത മനസ്സില്‍ സൂക്ഷിക്കുയും സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളതുമായ ചെറുപ്പക്കാരെ അദ്ദേഹം നേരത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT