India

ഇടിമിന്നലേറ്റ് മരിച്ചെന്ന് കരുതി ചിതയിലേക്ക് എടുത്തു, തീകൊളുത്തുന്നതിന് തൊട്ടുമുന്‍പ് ഉണര്‍ന്ന് മധ്യവയസ്‌കന്‍, പേടിച്ചോടി നാട്ടുകാര്‍

ആടിനെ മേയ്ക്കാനായി കാട്ടിലേക്ക് പോയ സിമഞ്ചലിനെ കാട്ടില്‍ ബോധമില്ലാതെ കിടക്കുന്നതാണ് ബന്ധുക്കളും നാട്ടുകാരും കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: മരിച്ചെന്ന് കരുതിയ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിന് ഇടയില്‍ ജീവനോടെ എഴുന്നേറ്റ് അന്‍പത്തിരണ്ടുകാരന്‍. ചിതയിലേക്ക് വയ്ക്കുന്നതിന് തൊട്ടുമുന്‍പാണ് ഇയാള്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത്.

ഒഡീഷ്യയിലെ ഭുവനേശ്വറിലാണ് സംഭവം. ഇടിമിന്നലേറ്റ് സിമഞ്ചല്‍ മാലിക്ക് എന്നയാള്‍ മരിച്ചെന്ന് കരുതിയാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ആടിനെ മേയ്ക്കാനായി കാട്ടിലേക്ക് പോയ സിമഞ്ചലിനെ കാട്ടില്‍ ബോധമില്ലാതെ കിടക്കുന്നതാണ് ബന്ധുക്കളും നാട്ടുകാരും കണ്ടത്. ഇടിമിന്നലേറ്റ് മരിച്ചിരിക്കാം എന്നായിരുന്നു ഇവര്‍ കരുതിയത്.

ചിതയിലേക്ക് വയ്ക്കുന്നതിന് മുന്‍പ് സിമഞ്ചലിന്റെ വസ്ത്രങ്ങളെല്ലാം ഊരി മാറ്റുമ്പോഴാണ് ഇയാള്‍ എഴുന്നേറ്റത്. ഇത് കണ്ട് ബന്ധുക്കളും നാട്ടുകാരും ഭയക്കുകയും, ചിലര്‍ പേടിച്ചോടുകയും ചെയ്തു. പിന്നാലെ ഇയാളെ ബന്ധുക്കള്‍ സരോദ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കാണിക്കുകയും പ്രാഥമിക ചികിത്സ തേടുകയും ചെയ്തു. 

കഴിഞ്ഞ നാല് ദിവസമായി തനിക്ക് പനിയുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ആടിനെ മേയ്ക്കുന്നതിനായി കാട്ടിലേക്ക് പോയി. പെട്ടെന്ന് പനി കൂടുകയും താന്‍ വീണുപോവുകയുമായിരുന്നു എന്ന് സിമഞ്ചല്‍ പറയുന്നു. എന്റെ ദേഹത്ത് നിന്ന് ഇവര്‍ വസ്ത്രങ്ങള്‍ മാറ്റുമ്പോഴാണ് എനിക്ക് ബോധം വീഴുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍