India

ഇന്ത്യയിലെ മുസ്ലീങ്ങളെ പാകിസ്ഥാനി എന്ന് വിളിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം വേണം: ഉവൈസി

മൂന്നു വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരണമെന്നും ഉവൈസി പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മുസ്‌ലിംങ്ങളെ 'പാകിസ്താനി' എന്ന് വിളിക്കുന്നവരെ ശിക്ഷിക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. മൂന്നു വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരണമെന്നും ഉവൈസി പറഞ്ഞു. ലോകസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഹമ്മദി ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ തളളി പറഞ്ഞാണ് മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കുന്നതെന്നും ഉവൈസി ചൂണ്ടിക്കാട്ടി. 

മോദി സര്‍ക്കാര്‍ ഒരു ബില്ല് പോലും പാര്‍ലമെന്റില്‍ കൊണ്ടു വരുന്നില്ലെന്ന് ഉവൈസി ആരോപിച്ചു. മുത്തലാഖ് ബില്‍ സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ഇതുകൊണ്ട് സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ല. ഇത് മുസ്ലീം പുരുഷന്‍മാരെ ജയിലിലടയ്ക്കാനുള്ള നിയമമാണ്. സ്ത്രീധനപീഠനവും, അതേതുടര്‍ന്നുള്ള മരണവും മറ്റ് അതിക്രമങ്ങളുമൊക്കെയാണ് സ്ത്രീകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. 

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ ഉവൈസി ഉന്നയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT