India

ഇന്ത്യയിലെ മുസ്ലീങ്ങളെ പാകിസ്ഥാനി എന്ന് വിളിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം വേണം: ഉവൈസി

മൂന്നു വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരണമെന്നും ഉവൈസി പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മുസ്‌ലിംങ്ങളെ 'പാകിസ്താനി' എന്ന് വിളിക്കുന്നവരെ ശിക്ഷിക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. മൂന്നു വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരണമെന്നും ഉവൈസി പറഞ്ഞു. ലോകസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഹമ്മദി ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ തളളി പറഞ്ഞാണ് മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കുന്നതെന്നും ഉവൈസി ചൂണ്ടിക്കാട്ടി. 

മോദി സര്‍ക്കാര്‍ ഒരു ബില്ല് പോലും പാര്‍ലമെന്റില്‍ കൊണ്ടു വരുന്നില്ലെന്ന് ഉവൈസി ആരോപിച്ചു. മുത്തലാഖ് ബില്‍ സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ഇതുകൊണ്ട് സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ല. ഇത് മുസ്ലീം പുരുഷന്‍മാരെ ജയിലിലടയ്ക്കാനുള്ള നിയമമാണ്. സ്ത്രീധനപീഠനവും, അതേതുടര്‍ന്നുള്ള മരണവും മറ്റ് അതിക്രമങ്ങളുമൊക്കെയാണ് സ്ത്രീകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. 

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ ഉവൈസി ഉന്നയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT