India

ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസത്തിനായി ആര്‍എസ്എസ്; വിദഗ്ധരെ പങ്കെടുപ്പിച്ച് വര്‍ക്ക്‌ഷോപ്പ്

ഭാരതീയ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് ആര്‍എസ്എസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭാരതീയ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് ആര്‍എസ്എസ്. ഇതിന്റെ ഭാഗമായി 51 സര്‍വകലാശാലകളില്‍ നിന്നുമുള്ള വൈസ് ചാന്‍സലര്‍മാരുള്‍പ്പെടെ 721 വിദ്യാഭ്യാസ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ആര്‍എസ്എസ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. 

ഭാരതീയ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ പരിധിക്ക് പുറത്തുനിന്നാണ് ആര്‍എസ്എസ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെങ്കിലും
 ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക് റിസര്‍ച്ചിന്റെ ചെയര്‍മാന്‍ വൈ.സുദര്‍ശന്‍ റാവുവും ആര്‍എസ്എസ് സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു. 

ഡോക്റ്റര്‍ എസ്.രാധാകൃഷ്ണന്‍ തലവനായ വിദ്യാഭ്യാസ കമ്മിഷന്‍ മുതല്‍ ഡി.എസ്.കോത്താരി കമ്മിഷന്‍ വരെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇന്ത്യയുടെ സാംസ്‌കാരികാംശം കുറവാണെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു.

പശ്ചാത്യ വിദ്യാഭ്യാസ രീതിയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല സ്വതന്ത്രമായി നില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ പാരമ്പര്യത്തിലൂന്നിയ വിദ്യാഭ്യാസ രീതി രാജ്യത്ത് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നുമാണ് ആര്‍എസ്എസിന്റെ നിലപാട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി; ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച കാലം: റാണി മുഖര്‍ജി

SCROLL FOR NEXT