India

ഈ മൂന്നു വീല്‍ കാര്‍ ഏതുവരെ പോകുമെന്ന് നോക്കാം; ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപി പ്രതികരണം

മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തിന്റെ മൂന്നുവീല്‍ കാര്‍ എതുവരെ പോകുമെന്ന് കാണാമെന്ന് ബിജെപി നേതാവ് പൂനം മഹാജന്‍.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തിന്റെ മൂന്നുവീല്‍ കാര്‍ എതുവരെ പോകുമെന്ന് കാണാമെന്ന് ബിജെപി നേതാവ് പൂനം മഹാജന്‍. ഉദ്ധവ് താക്കറെയുടെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് പൂനം മഹാജന്റെ പ്രതികരണം വന്നിരിക്കുന്നത്. 

' മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവിന് അഭിനന്ദനങ്ങള്‍. അവരുടെ മുചക്ര കാര്‍ എത്ര ദൂരം പോകുമെന്ന് നമുക്ക് നോക്കാം. ശരദ് പവാര്‍ രൂപീകരിച്ച ഈ അവിശുദ്ധ സഖ്യത്തില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ല. അവര്‍ ഡല്‍ഹിയിലിരുന്ന് വെറുതെ എല്ലാം കാണുകയാണ്.- അവര്‍ പറഞ്ഞു. 

ദാദറിലെ ശിവജി പാര്‍ക്കിലാണ് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡേ, സുഭാഷ് ദേശായി, എന്‍സിപിയുടെ ഛ?ഗന്‍ ദുജ്ബല്‍, ജയന്ത് പാട്ടീല്‍ എന്നിവരും അധികാരമേറ്റു. കോണ്‍?ഗ്രസ്സില്‍ നിന്ന് ബാലാസാഹിബ് തൊറാട്ട്, നിതിന്‍ റാവത്ത് എന്നിവരും മന്ത്രിമാരായി.

എന്‍സിപി നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍, സഞ്ജയ് റാവത്ത് എന്നിവരും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, രാജ് താക്കറെ, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകന്‍ ആനന്ദ് അംബാനി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT