ലഖ്നോ: ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിനെ നാർകോ, നുണ പരിശോധന നടത്താൻ സി.ബി.ഐ. ചോദ്യം ചെയ്യലിൽ എം.എൽ.എ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. ഇതേ തുടർന്നാണ് സിബിഐയുടെ തീരുമാനം
അന്വേഷണ ഉദ്യോഗസ്ഥർ എട്ടു സംഘമായി തിരിഞ്ഞ് ഒരു മണിക്കൂർ വ്യത്യാസത്തിൽ ഒരേ ചോദ്യങ്ങൾ ചോദിച്ചപ്പോഴും പരസ്പരവിരുദ്ധമായിരുന്നു എം.എൽ.എയുടെ മറുപടി. ഇതേതുടർന്നാണ് നാർകോ അനാലിസിസ് പരിശോധനക്കൊരുങ്ങുന്നത്. എം.എൽ.എയെ ഏഴുദിവസം പൊലീസ് റിമാൻഡിൽ വിട്ടിരിക്കുകയാണ്. കൂട്ടുപ്രതി ശശി സിങ്ങിനെ നാലുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
നേരത്തെ പീഡനത്തിന് ഇരയായ പെൺകുട്ടിയെയും എംഎൽഎയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി എംഎൽഎയുടെ ഭാര്യ രംഗത്തെത്തിയിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates