India

ഉന്നാവോ പെൺകുട്ടിയുടെ അഭിഭാഷകന്റെ നിലയും അതീവ ഗുരുതരം

സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ വിമാനമാർഗം തിങ്കളാഴ്ചയാണ് ലക്നൗവിലെ ആശുപത്രിയിൽനിന്നും എയിംസിൽ എത്തിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ ഉന്നാവോ പെണ്‍കുട്ടിയുടെയും അഭിഭാഷകന്‍റെയും നില അതീവ ഗുരുതരമെന്ന് എയിംസ് ആശുപത്രി. ഇരുവരും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നും ആശുപത്രി അധികൃതർ ബുധനാഴ്ച അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപായിരുന്നു ഇവരെ എയിംസിലേക്ക് മാറ്റിയത്.

ജൂലൈ 28നാണ് പെൺകുട്ടിയും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ച് ഇരുവർക്കും ഗുരുതരമായി പരുക്കേറ്റത്. പെണ്‍കുട്ടിയുടെ ബന്ധുകൾ അപകടത്തിൽ മരിച്ചിരുന്നു. നമ്പര്‍ മറച്ച ട്രക്ക് അമിത വേഗത്തിലെത്തി ഇവർ സഞ്ചരിക്കുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. 

സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ വിമാനമാർഗം തിങ്കളാഴ്ചയാണ് ലക്നൗവിലെ ആശുപത്രിയിൽനിന്നും എയിംസിൽ എത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

SCROLL FOR NEXT