India

ഉന്നാവോ പെൺകുട്ടിയുടെ അഭിഭാഷകന്റെ നിലയും അതീവ ഗുരുതരം

സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ വിമാനമാർഗം തിങ്കളാഴ്ചയാണ് ലക്നൗവിലെ ആശുപത്രിയിൽനിന്നും എയിംസിൽ എത്തിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ ഉന്നാവോ പെണ്‍കുട്ടിയുടെയും അഭിഭാഷകന്‍റെയും നില അതീവ ഗുരുതരമെന്ന് എയിംസ് ആശുപത്രി. ഇരുവരും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നും ആശുപത്രി അധികൃതർ ബുധനാഴ്ച അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപായിരുന്നു ഇവരെ എയിംസിലേക്ക് മാറ്റിയത്.

ജൂലൈ 28നാണ് പെൺകുട്ടിയും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ച് ഇരുവർക്കും ഗുരുതരമായി പരുക്കേറ്റത്. പെണ്‍കുട്ടിയുടെ ബന്ധുകൾ അപകടത്തിൽ മരിച്ചിരുന്നു. നമ്പര്‍ മറച്ച ട്രക്ക് അമിത വേഗത്തിലെത്തി ഇവർ സഞ്ചരിക്കുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. 

സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ വിമാനമാർഗം തിങ്കളാഴ്ചയാണ് ലക്നൗവിലെ ആശുപത്രിയിൽനിന്നും എയിംസിൽ എത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT