India

ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി മരിച്ചു; മൃതദേഹം മറവുചെയ്തത് പോസ്റ്റ്മോർട്ടം നടത്താതെ 

ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാർ പ്രതിയായ കേസിലെ സാക്ഷി യൂനുസാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ലക്നോ: ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തിൽ മരിച്ചു. ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാർ പ്രതിയായ കേസിലെ സാക്ഷി യൂനുസാണ് മരിച്ചത്. സിബിഐയുടെ പ്രധാനസാക്ഷിയാണ് ഇയാൾ. മൃതദേഹം പോസ്റ്റ്മോർട്ടം കൂടാതെ സംസ്കരിക്കുകയും ചെയ്തു. 

ശനിയാഴ്ച മരിച്ച യൂനുസിന്റെ മൃതദേഹം സംസ്കരിച്ചതിന് ശേഷവും പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ബന്ധു രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സിബിഐയെയും പ്രാദേശിക പൊലീസിനെയും അറിയിക്കാതെ ബന്ധുക്കൾ മൃതദേഹം മറവ് ചെയ്തെന്ന് നാട്ടുകാർ ആരോപിച്ചു. രോഗബാധിതനായ യൂനുസ് ആശുപത്രിയിൽ എത്തുന്നതിനു  ഒരു മണിക്കൂറിനുള്ളിൽ മരിച്ചതായും നാട്ടുകാർ ആരോപിച്ചു. 

കുൽദീപ് സിംഗിന്റെ സഹോദരൻ അതുൽ സിംഗ്  ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ മർദിക്കുന്നതിന്‍റെ സാക്ഷിയാണ് പലചരക്കു വ്യാപാരിയായ യൂനുസ്. എന്നാൽ യൂനുസിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്നാണു പൊലീസിന്‍റെ വാദം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ ഇതിലുണ്ട്', ഫോണ്‍ ഓപ്പണ്‍ ചെയ്യുന്നതിനുള്ള പാറ്റേണ്‍ വരച്ചുവെച്ചു; കലാധരന്റെ ആത്മഹത്യാകുറിപ്പ്

34 പന്തില്‍ 69 നോട്ടൗട്ട്; ഷെഫാലിയുടെ മിന്നലടിയില്‍ അനായാസം ഇന്ത്യ; തുടരെ രണ്ടാം ജയം

ലോക്ഭവന്‍ കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രം; ഒപ്പം ബഷീറും ഇംഎംഎസും കെ ആര്‍ നാരായണനും

കാറുമായി കൂട്ടിയിടിച്ചു; മട്ടന്നൂരിൽ സ്‌കൂട്ടർ യാത്രികരായ അമ്മയ്ക്കും മകനും ദാരുണാന്ത്യം

റോഡരികില്‍ ശസ്ത്രക്രിയ നടത്തിയ ലിനു മരണത്തിന് കീഴടങ്ങി

SCROLL FOR NEXT