India

എംപിമാര്‍ സഭയില്‍ പ്ലക്കാര്‍ഡുമായി വരരുത്; മറുപക്ഷത്തേക്ക് പോയാല്‍ സസ്‌പെന്‍ഷന്‍; മുന്നറിയിപ്പുമായി സ്പീക്കര്‍; ബഹളം

ഇരിക്കുന്ന പക്ഷത്ത് നിന്ന് മറുപക്ഷത്തേക്ക് പോയാല്‍ എംപിമാരെ ഒരു സമ്മേളനക്കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഓം ബിര്‍ള മുന്നറിയിപ്പ് നല്‍കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അച്ചടക്കലംഘനമുണ്ടായാല്‍ എംപിമാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന സൂചനയുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. സഭ നടക്കുന്നതിനിടെ, ഇരിക്കുന്ന പക്ഷത്ത് നിന്ന് മറുപക്ഷത്തേക്ക് പോയാല്‍ എംപിമാരെ ഒരു സമ്മേളനക്കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഓം ബിര്‍ള മുന്നറിയിപ്പ് നല്‍കി. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയിലേക്ക് വരാന്‍ പാടില്ലെന്നും ഓം ബിര്‍ള വ്യക്തമാക്കി.

സ്പീക്കറുടെ പരാമര്‍ശം വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായി. പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് ഇരുസഭകളും 2 മണി വരെ നിര്‍ത്തി വച്ചു.

ഡല്‍ഹി കലാപത്തെച്ചൊല്ലി ചര്‍ച്ച വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെത്തുടര്‍ന്ന് ഇന്നലെ പാര്‍ലമെന്റ് പ്രക്ഷുബ്ധമായിരുന്നു. തന്നെ  ബിജെപി വനിതാ എംപി തല്ലിയെന്ന് രമ്യാ ഹരിദാസ് എംപി പൊട്ടിക്കരഞ്ഞു. ഹൈബി ഈഡനും ഗൗരവ് ഗൊഗോയും പ്ലക്കാര്‍ഡുമായി മറുപക്ഷത്തേക്ക് നീങ്ങിയതോടെ സഭയില്‍ തമ്മില്‍ത്തല്ലായി.

ഹൈബി ഈഡനും ഗൗരവ് ഗോഗോയിയും അടക്കമുള്ള 15 എംപിമാര്‍ക്കെതിരെ നടപടി വേണമെന്ന് തിങ്കളാഴ്ച ബിജെപി എംപിമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങിയ രമ്യാ ഹരിദാസിനെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സ്പീക്കറുടെ ചേംബറിലെത്തിയ രമ്യ തന്നെ  ബിജെപി എംപി ജസ്‌കൗര്‍ മീണ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കി. അമിത്ഷാ രാജി വെക്കണമെന്ന പോസ്റ്റര്‍ സ്പീക്കറുടെ ഇരിപ്പിടത്തില്‍ വെച്ചതിന് ടി എന്‍ പ്രതാപനെ സ്പീക്കര്‍ താക്കീത് ചെയ്തു. ഇത് അവസാന താക്കീതാണെന്ന് സ്പീക്കര്‍ അറിയിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

SCROLL FOR NEXT