India

എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്താല്‍ ഷോക്കടിക്കും; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് മന്ത്രി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പകരം എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്താല്‍ ഇലക്ട്രിക് ഷോക്ക് നേരിടേണ്ടി വരുമെന്ന് ഛത്തീസ്ഗഡ് മന്ത്രിയുടെ വിവാദ പരാമര്‍ശം

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പകരം എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്താല്‍ ഇലക്ട്രിക് ഷോക്ക് നേരിടേണ്ടി വരുമെന്ന് ഛത്തീസ്ഗഡ് മന്ത്രിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പകരം ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ രണ്ടും മൂന്നും ബട്ടണുകളില്‍ അമര്‍ത്തിയാല്‍ ഇലക്ട്രിക് ഷോക്ക് അനുഭവിക്കേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് മന്ത്രി കവാസി ലാക്ക്മാ പറഞ്ഞത്. സംഭവം വിവാദമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മന്ത്രിക്ക് നോട്ടീസ് നല്‍കി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ബീരേഷ് താക്കൂറിന് വോട്ട് അഭ്യര്‍ത്ഥിച്ച് മന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ബീരേഷ് താക്കൂറിന് വോട്ടുചെയ്യാനായി ഒന്നാം ബട്ടണില്‍ അമര്‍ത്താനാണ് മന്ത്രി ആവശ്യപ്പെട്ടത്. കാന്‍കര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ബീരേഷ് താക്കൂര്‍. ഏപ്രില്‍ 23നാണ് ഇവിടെ തെരഞ്ഞെടുപ്പ്. 'രണ്ടാമത്തെ ബട്ടണില്‍ അമര്‍ത്തിയാല്‍ ഇലക്ട്രിക് ഷോക്ക് അനുഭവിക്കേണ്ടി വരും. മൂന്നാമത്തെ ബട്ടണിലും സമാനമായ അനുഭവമുണ്ടാകും.അതുകൊണ്ട് ഒന്നാം ബട്ടണ്‍ ഉറപ്പിച്ചു'- മന്ത്രി പറഞ്ഞു.

മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടത്. മൂന്നുദിവസത്തിനുളളില്‍ വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT