India

എസ്‌സി/എസ്ടി നിയമ ഭേദഗതി ശരിവച്ചു, കേസെടുക്കുന്നതിന് പ്രഥമിക അന്വേഷണം വേണ്ടെന്നു സുപ്രീം കോടതി 

കേസെടുക്കുന്നതിന് സീനിയര്‍ ഉദ്യോഗസ്ഥന്റെ അനുമതി തേടേണ്ടതില്ലെന്നും ഭേദഗതി ശരിവച്ചുകൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പട്ടിക വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമ പരാതികളില്‍ കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്ന ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. കേസെടുക്കുന്നതിന് സീനിയര്‍ ഉദ്യോഗസ്ഥന്റെ അനുമതി തേടേണ്ടതില്ലെന്നും ഭേദഗതി ശരിവച്ചുകൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചു.

പട്ടികജാതി, പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നു വിലയിരുത്തി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ മറികടക്കുന്നതിനാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. കേസെടുക്കുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറിയിരുന്നു.

ഓരോ ഇന്ത്യന്‍ പൗരനും മറ്റു പൗരന്മാരെ തുല്യതയോടെ കാണേണ്ടതുണ്ടെന്ന്, മുഖ്യവിധിയോടു യോജിച്ചുകൊണ്ടുതന്നെ പ്രത്യേകം എഴുതിയ ഉത്തരവില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു. പ്രാഥമികമായി കേസില്ലെന്നു ബോധ്യപ്പെട്ടാല്‍ കോടതിക്ക് എഫ്‌ഐആര്‍ റദ്ദാക്കാവുന്നതാണ്. പ്രാഥമികമായി കേസില്ലെന്നു ബോധ്യപ്പെട്ടാലേ ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാവൂ എ്ന്നും കോടതി നിര്‍ദേശിച്ചു. 

കോടതി വിധി മറകടക്കുന്നതിനായി 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT