പ്രതീകാത്മക ചിത്രം 
India

തൊഴിലാളികള്‍ പട്ടിണി കിടന്നു മരിച്ചപ്പോള്‍ ഗോഡൗണില്‍ പുഴുവരിച്ചത് 1550 ടണ്‍ ഭക്ഷ്യധാന്യം; എഫ്‌സിഐ ഗോഡൗണില്‍ നശിച്ച ധാന്യത്തിന്റെ കണക്ക് പുറത്ത്

ഏപ്രില്‍- മെയ് മാസങ്ങളിലാണ് പട്ടിണി മൂലം നിരവധി കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന്  പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ , ആയിരക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യം എഫ്‌സിഐ ഗോഡൗണുകളില്‍ കിടന്ന് കേടായതായി റിപ്പോര്‍ട്ട്. ഏപ്രില്‍- മെയ് മാസങ്ങളിലാണ് പട്ടിണി മൂലം നിരവധി കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ലോക്ക്ഡൗണിനിടെ, 1550 ടണ്‍ ഭക്ഷ്യധാന്യം രാജ്യത്തെ വിവിധ എഫ്‌സിഐ ഗോഡൗണുകളില്‍ കിടന്ന് ഉപയോഗശൂന്യമായതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മെയ് മാസത്തില്‍ 26 ടണ്‍ ഭക്ഷ്യധാന്യമാണ് നശിച്ചത്. ജൂണില്‍ ഇത് റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നു. 1453 ടണ്‍ ഭക്ഷ്യധാന്യമാണ് ഉപയോഗശൂന്യമായത്. ജൂലൈയിലും ഓഗസ്റ്റിലും യഥാക്രമം 41, 51 ടണ്‍ എന്നിങ്ങനെയാണ് കേടായ ഭക്ഷ്യധാന്യങ്ങളുടെ കണക്ക്. ലോക്ക്ഡൗണിന് മുന്‍പുളള മാര്‍ച്ച് മാസത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ ഒന്നും തന്നെ ഉപയോഗശൂന്യമായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോക്ക്ഡൗണ്‍ കാലയളവില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗശൂന്യമായതില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ശാസ്ത്രീയമായ രീതിയിലാണ് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നത് എന്നാണ് എഫ്‌സിഐയും കേന്ദ്രസര്‍ക്കാരും അവകാശപ്പെടുന്നത്. ഭക്ഷ്യധാന്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ അണുനാശിനി, കീടനാശിനി എന്നിവ ഉപയോഗിക്കുന്നത് അടക്കമുളള നടപടികള്‍ സ്വീകരിക്കുന്നതായാണ് സര്‍ക്കാര്‍ വിശദീകരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT