India

കരുത്താർജ്ജിച്ച് 'ഉംപുൻ' ; അതിതീവ്ര ചുഴലിയാകുന്നു ; മറ്റന്നാൾ ബം​ഗാൾ തീരം തൊടും ; കനത്ത ജാ​ഗ്രത

ഒഡീഷ, ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് കരുത്താർജ്ജിക്കുന്നു. അടുത്ത ആറുമണിക്കൂറിനുള്ളിൽ  അതിതീവ്ര ചുഴലിക്കാറ്റായി  മാറും. ബുധനാഴ്ച ഉച്ചയോടെ കാറ്റ് ബം​ഗാൾ, ബം​ഗ്ലാദേശ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ, ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും അറിയിച്ചു.

തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തു നിന്ന് പടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങിയ ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. വേഗത കുറച്ച് നീങ്ങുന്ന ഉംപുൻ ബംഗാളിലെ ദിഗ ബംഗ്ലദേശിലെ ഹാത്തിയ ദ്വീപുകളിലൂടെ വേഗത കൂട്ടി മേയ് 20ന് ശക്തമായ ചുഴലിക്കാറ്റായി തീരത്ത് വീശിയടിക്കുമെന്നാണ് വിലയിരുത്തൽ.

ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിൽ മേയ് 18ന് ശക്തമായ മഴയും  ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ തോതിൽ മഴയ്ക്കും സാധ്യതയുണ്ട്. മേയ് 19ന് മഴ അതിശക്തമായേക്കും. ഇരുപതോടെ ഒഡീഷയിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാൾ‍, ഒഡീഷ എന്നിവിടങ്ങളിൽ പതിനൊന്നു ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നും അതിനായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT