India

കര്‍ണാടകയിലും താമര; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; സിദ്ധരാമയ്യക്ക് തോല്‍വി

രാജ്യം ഉറ്റുനോക്കിയ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപി കേവലഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: രാജ്യം ഉറ്റുനോക്കിയ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു മേഖലയില്‍ പോലും വ്യക്തമായ മേല്‍ക്കൈ നേടാന്‍ സാധിച്ചില്ല. അതേസമയം ജെഡിഎസ് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. എന്നാല്‍ മികച്ച പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി കുമാരസാമി രണ്ടു സീറ്റുകളിലും പിന്നിലാണ്. പുറത്തുവരുന്ന വിവരങ്ങള്‍ അനിസരിച്ച് 105 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 113 സീറ്റുകളാണ് കേവ ഭൂരിപക്ഷത്തിന് വേണ്ടത്. കോണ്‍ഗ്രസ് 75 സീറ്റുകളും ജെഡിഎസ് 41 സീറ്റും നേടി.

രണ്ടിടത്ത് മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലവരെ പരിങ്ങലിലാണ്. ചാമുണ്ഡേശ്വരിയില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി ജി.ടി ദേവഗൗഡ സിദ്ധരാമയ്യയെ പരാജയപ്പെടത്തി. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ ശിക്കാരിപുരയില്‍ വിജയിച്ചു. 

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ച തീരദേശ മേഖലയും മധ്യ കര്‍ണാടകയും ബിജെപി പൂര്‍ണമായും തൂത്തുവാരി. ദക്ഷിണ കന്നടയില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറാന്‍ സാധിക്കാതെ പോയത്. ഇവിടെ ജെഡിഎസാണ് മുന്നില്‍. 

സഹായിക്കുമെന്ന് കരുതിയ ലിംഗായത്ത് വിഭാഗക്കാരുടെ മേഖലയിലും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു ഫലം. ആദ്യം മുതല്‍ ശക്തമായ മത്സരം നടന്ന സംസ്ഥാനത്ത് രണ്ടാം റൗണ്ട് വോട്ടെണ്ണിയതോടെ ചിത്രം പൂര്‍ണമായും ബിജെപിക്ക് അനുകൂലമായകുകയാരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT