India

കശാപ്പു നിരോധനം: ഉത്തരവ് ഭേദഗതി ചെയ്തു, കശാപ്പിനായി മൃഗങ്ങളെ വില്‍ക്കാന്‍ നിയന്ത്രണമില്ല

കശാപ്പു നിരോധനം: ഉത്തരവ് ഭേദഗതി ചെയ്തു, കശാപ്പിനായി മൃഗങ്ങളെ വില്‍ക്കാന്‍ നിയന്ത്രണമില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. കന്നുകാലികളെ കൈമാറുന്നത് കശാപ്പിനായല്ല എന്നു സാക്ഷ്യപ്പെടുത്തണം എന്ന നിബന്ധത ഭേദഗതി ചെയ്ത ചട്ടങ്ങളില്‍ ഒഴിവാക്കിയിട്ടുണ്ട്.

കന്നുകാലിച്ചന്തകളില്‍ വില്‍ക്കുന്ന മൃഗങ്ങള്‍ അറവിനായല്ല വില്‍ക്കപ്പെടുന്നത് എന്ന് ഉറപ്പുവരുത്തണമെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വിവാദ ചട്ടങ്ങളില്‍ നിര്‍ദേശിച്ചിരുന്നത്. ഇതിനായി സാക്ഷ്യപത്രം ഹാജരാക്കണമെന്നും ചട്ടങ്ങളില്‍ നിര്‍ദേശിച്ചിരുന്നു. ഫലത്തില്‍ കന്നുകാലി കശാപ്പ് നിരോധിക്കുന്നതായിരുന്നു കേന്ദ്രം പുറത്തിറക്കിയ ചട്ടങ്ങള്‍. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. കശാപ്പ് എന്ന വാക്ക് ഒഴിവാക്കിയാണ് ഇപ്പോള്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഭേദഗതി ചെയ്ത ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യമില്ലാത്തതോ ചെറിയതോ ആയ കന്നുകാലികളെ ചന്തകളില്‍ വില്‍ക്കരുതെന്ന നിബന്ധന പുതി ഉത്തരവിലും നിലനില്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന കടരു ഭേദഗതികള്‍ രാജ്യത്തെ വിവിധ കോടതികള്‍ സ്‌റ്റേചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതി രാജ്യവ്യാപക സ്റ്റേയും ഏര്‍പ്പെടുത്തി. കന്നുകാലി കശാപ്പ് നിരോധിക്കുന്നതും ഇതുവഴി നിരവധി പേരുടെ ഉപജീവനത്തിന് വിഘാതമാവുന്നതുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT