India

കാമുകിയുമായി പ്രണയത്തിലായെന്ന് സംശയം, അനന്തരവനെ കൊന്ന് വാഴ നട്ട യുവാവ് അറസ്റ്റില്‍

ഉറങ്ങിക്കിടന്ന ജയ് പ്രകാശ് എന്ന യുവാവിനെയാണ് സീലീങ് ഫാനിന്റെ മോട്ടോര്‍  വച്ച് അടിച്ച്  ബിജയ് കൊലപ്പെടുത്തിയത്.  കൊന്ന ശേഷം മൃതദേഹം ബാല്‍ക്കണി വഴി മുറ്റത്തെത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാമുകിയുമായി പ്രണയത്തിലാണെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് സ്വന്തം അനന്തരവനെ കൊന്ന് മറവ് ചെയ്തു. ഒഡീഷയിലെ ദബ്രിയിലാണ് സംഭവം. 37 കാരനാ. ബിജയ് കുമാറിനെയാണ് പൊലീസ് പിടികൂടിയത്.

 2016 ലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. ഉറങ്ങിക്കിടന്ന ജയ് പ്രകാശ് എന്ന യുവാവിനെയാണ് സീലീങ് ഫാനിന്റെ മോട്ടോര്‍  വച്ച് അടിച്ച്  ബിജയ് കൊലപ്പെടുത്തിയത്.  കൊന്ന ശേഷം മൃതദേഹം ബാല്‍ക്കണി വഴി മുറ്റത്തെത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.  മൃതദേഹം മറവ് ചെയ്ത ബിജയ് സംശയം തോന്നാതിരിക്കുന്നതിനായി ഇവിടെ വാഴകള്‍ നടുകയും ചെയ്തതായി പ്രതി പൊലീസിനോട് സമ്മതിച്ചു. 

ഫെബ്രുവരി ഏഴിനായിരുന്നു ഈ കൃത്യം നിര്‍വഹിച്ചത്.  12 ആം തിയതി ആയതോടെ അനന്തരവനെ കാണാനില്ല എന്ന് കാണിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി.  ഇതിന് പിന്നാലെ ഇയാള്‍ ഫഌറ്റ് ഒഴിഞ്ഞു. ഇതാണ് സംശയത്തിനിടയാക്കിയത്. 

 വീട് പുതുക്കി പണിയാന്‍ എത്തിയവരാണ് മുറ്റത്ത് നിന്നും അസ്ഥികൂടം കണ്ടെത്തിയത്. നീല നിറത്തിലുള്ള ജാക്കറ്റില്‍ പൊതിഞ്ഞ അസ്ഥികൂടത്തില്‍ നിന്നും പച്ചക്കളര്‍ ഷര്‍ട്ടും ബെഡ്ഷീറ്റും വലിയ പുതപ്പും ചവിട്ടിയും കണ്ടെടുത്തു. ഇതോടെയാണ് പൊലീസ് ബിജയ്‌നെ അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT