India

കുട്ടികളുടെ പഠനമാണ് പ്രധാനം; മൊബൈല്‍ ഫോണ്‍ നിരോധിച്ച് കോളജ്

കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി മൊബൈല്‍ ഫോണ്‍ നിരോധിച്ച് കോളജ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി മൊബൈല്‍ ഫോണ്‍ നിരോധിച്ച് മഹാരാഷ്ട്രയിലെ ഒരു കോളജ്. ഔറംഗബാദിലെ ഒരു വനിതാ കോളജാണ് ഇത്തരം തീരുമാനമെടുത്തത്. മൊബൈല്‍ ഫോണ്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ യുവത്വം കൂടുതല്‍ സമയം ചെലവഴിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. ഈ സാഹചര്യത്തിലാണ് ക്യാംപസില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാനുള്ള തീരുമാനം.

കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി വിവിധ പരിപാടികള്‍ ഞങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുയായിരുന്നു. അതിനിടെ കുട്ടികള്‍ ക്ലാസ്മുറികളിലേക്ക് ഫോണ്‍ അനുവദിക്കാത്ത സമയത്ത് നന്നായി ശ്രദ്ധിക്കുക്കുന്നതായി അനുഭവപ്പെട്ടെന്ന് പ്രിന്‍സിപ്പല്‍ റഫീക്ക് സക്കരിയ പറയുന്നു. മൂവായിരത്തോളം കുട്ടികളാണ് ഈ കോളജില്‍ ഡിഗ്രി, പിജിക്കുമായി പഠിക്കുന്നത്. 

15 ദിവസം മുന്‍പാണ് ക്ലാസ്മുറികളില്‍ ഫോണ്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുമൂലം കുട്ടികള്‍ ക്ലാസ്മുറികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയെന്നും സമപ്രായക്കാരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും ചെയ്തുവെന്ന് ഡോ. ഫാറൂഖി പറഞ്ഞു.

കാമ്പസില്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ രണ്ട് ഹാന്‍ഡ്‌സെറ്റുകള്‍ റീഡിംഗ് റൂമില്‍ സൂക്ഷിച്ചിട്ടുണ്ട്. സെല്‍ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നതിനുള്ള ശിക്ഷയായിട്ടാണ് ഈ തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്.  ഈ തീരുമാനത്തോട് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.ഇതിന്റെ ഗുണം
അവരുടെ പരീക്ഷാ പേപ്പറുകളില്‍ കാണാന്‍ സാധിക്കുമെന്നാണ് എല്ലാ അധ്യാപകരുടെയും ഒറ്റക്കെട്ടായ അഭിപ്രായം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT