India

'കുട്ടികളെ നിങ്ങള്‍ സ്‌നേഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, ഈ ഡാന്‍സിന് വിടരുത്' ;  വൈറലായ കി കി ഡാന്‍സിനെതിരെ പൊലീസ്

'കി കി നിങ്ങളുടെ മക്കളെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ നിങ്ങള്‍ക്കവരെ ജീവനാണ് എന്ന് അറിയാം. ഈ  അപകടം പിടിച്ച കളിയുടെ ചലഞ്ചിലൊഴികെ മറ്റുള്ള എല്ലാത്തിലും അവരോടൊപ്പം നിന്നോളൂ'

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി:  സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ കി കി ഡാന്‍സിനെതിരെ യു പി പൊലീസിന്റെ മുന്നറിയിപ്പ്.  ഓടുന്ന വണ്ടിയില്‍ നിന്നും ചാടിയിറങ്ങി  ഡാന്‍സ് ചെയ്ത ശേഷം തിരികെ വണ്ടിയിലേക്ക് ചാടിക്കയറി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതാണ് കി കി ഡാന്‍സിന്റെ രീതി. മുംബൈ പൊലീസും കി കി ഡാന്‍സിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു.

 'കി കി നിങ്ങളുടെ മക്കളെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ നിങ്ങള്‍ക്കവരെ ജീവനാണ് എന്ന് അറിയാം. ഈ  അപകടം പിടിച്ച കളിയുടെ ചലഞ്ചിലൊഴികെ മറ്റുള്ള എല്ലാത്തിലും അവരോടൊപ്പം നിന്നോളൂ' എന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ യുപി പൊലീസ് വ്യക്തമാക്കിയത്. കി കി ഡാന്‍സ് വരുത്തുന്ന അപകടത്തെ കുറിച്ച് ബോധവത്കരിക്കുന്നതിനായി ഡാന്‍സ് കളിച്ച പെണ്‍കുട്ടി റോഡിലേക്ക് തെറിച്ച് വീഴുന്ന വീഡിയോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്.

 ജൂലൈ 26 ന് മുംബൈ പൊലീസും സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ കി കി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.  അങ്ങേയറ്റം അപകടം പിടിച്ച ചലഞ്ചാണ് ഇതെന്നും ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT