India

കുഭമേളയ്ക്ക് നാളെ തുടക്കം; പ്രയാഗ് രാജ് കാത്തിരിക്കുന്നത് 15 കോടിയോളം തീര്‍ത്ഥാടകരെ (ചിത്രങ്ങള്‍)

അര്‍ധ കുംഭമേളയ്ക്കായി പ്രയാഗ് രാജ് ഒരുങ്ങി. കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് ത്രിവേണീ സ്‌നാനം നടത്തി മോക്ഷപ്രാപ്തി നേടുന്നതിനായി നാളെ മുതല്‍ പ്രയാഗ് രാജിലേക്ക് എത്തിച്ചേരുക.

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: അര്‍ധ കുംഭമേളയ്ക്കായി പ്രയാഗ് രാജ് ഒരുങ്ങി. കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് ത്രിവേണീ സ്‌നാനം നടത്തി മോക്ഷപ്രാപ്തി നേടുന്നതിനായി നാളെ മുതല്‍ പ്രയാഗ് രാജിലേക്ക് എത്തിച്ചേരുക.

ആറ് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന അര്‍ധ കുംഭമേളയ്ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

3200 ഹെക്ടറിലായാണ് ഇത്തവണ മേളയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 4300 കോടിയോളം രൂപ ചിലവഴിച്ച് നടത്തുന്ന മേളയില്‍ തീര്‍ത്ഥാടകര്‍ക്കായി ഫൈവ്സ്റ്റാര്‍ എസി, നോണ്‍ എസി ടെന്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

വിദേശികളും സംന്യാസികളും സ്വദേശികളായ തീര്‍ത്ഥാടകരുമടക്കം 15 കോടിയോളം പേര്‍ രണ്ടു മാസത്തിനിടയില്‍ പ്രയാഗ് രാജിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകളും പ്രത്യേക നിരക്കും റെയില്‍ വേ പ്രഖ്യാപിച്ചിട്ടുണ്ട്.

അതീവ സുരക്ഷയാണ് ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 1,100 ക്യാമറകള്‍ സദാ പ്രവര്‍ത്തന നിരതമായിരിക്കും. ഇതിന് പുറമേ ഭീകരാക്രമണമടക്കമുള്ളവ ചെറുക്കുന്നതിനുള്ള സൗകര്യങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ടെന്നും സുരക്ഷാ സൈനികരെ നിയമിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.  50 ദിവസത്തോളം നീളുന്ന കുംഭമേള മാര്‍ച്ച് നാലിന് മഹാശിവരാത്രി ദിനത്തിലാണ് അവസാനിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT