India

കൂറുമാറ്റത്തിനായി 25 ശിവസേന എംഎല്‍എമാര്‍ക്ക് 5 കോടി വീതം വാഗ്ദാനം ചെയ്ത് ബിജെപി

ബിജെപി നേതാവും മഹാരാഷ്ട്ര റെവന്യൂ മന്ത്രിയുമായ ചന്ദ്രകാന്ത് ദാദ പാട്ടീല്‍ തനിക്ക് 5 കോടിരൂപ വാഗ്ദാനം ചെയ്തത്‌

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിജെപിയെ വീണ്ടും വെട്ടിലാക്കി കൂറുമാറ്റത്തിന് കോഴ വാഗ്്ദാനം ചെയ്‌തെന്ന് ശിവസേന എംഎല്‍എ ഹര്‍ഷവര്‍ധന്‍ ജാദവ്. മഹാരാഷ്ട്രയില്‍ ശിവസേനയെ നിഷ്പ്രഭമാക്കാന്‍ 25 എംഎല്‍എമാരെ ചാക്കിടാനയിരുന്നു ബിജെപിയുടെ ശ്രമം. മഹാരാഷ്ട്രയിലെ 288 സീറ്റില്‍ 122 സീറ്റാണ് ബിജെപിക്കുള്ളത്. കേവലഭൂരിപക്ഷത്തിനായി 144 സീറ്റുകള്‍ വേണമെന്നിരിക്കെ 25 ശിവസേന എംഎല്‍എമാരെ പാട്ടിലാക്കാനായിരുന്നു ബിജെപിയുടെ ശ്രമം. ശിവസേനയുടെ പിന്തുണയോടെ ദേവേന്ദ്ര ഫട്‌നാവിസ് ഭരിക്കുന്നതിനിടെയാണ് ബിജെപിയുടെ പുതിയ കുതിരക്കച്ചവടം.

ബിജെപി നേതാവും മഹാരാഷ്ട്ര റെവന്യൂ മന്ത്രിയുമായ ചന്ദ്രകാന്ത് ദാദ പാട്ടീല്‍ തനിക്ക് 5 കോടിരൂപ വാഗ്ദാനം ചെയ്‌തെന്ന് ജാദവ് പറഞ്ഞു.
താനടക്കമുള്ള എംഎല്‍എമാര്‍ക്ക് 5 കോടിരൂപയും ഉപതെരഞ്ഞെടുപ്പില്‍ സീറ്റുമാണ് വാഗ്ദാനം നല്‍കിയത്. ശിവസേനയുടെ വിമര്‍ശനങ്ങളില്‍ പാര്‍ട്ടിക്ക് അസ്വസ്ഥതയുണ്ടെന്നും അതിനാലാണ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിക്കുന്നതെന്ന് ചന്ദ്രകാന്ത് ദാദ തന്നോട് പറഞ്ഞതായി ജാദവ് പറയുന്നു. ഉപതെരഞ്ഞെടുപ്പിനുള്ള ചിലവ് ബിജെപി വഹിക്കുമെന്നും പരാജയപ്പെട്ടാല്‍ സ്‌റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ സ്ഥാനം നല്‍കാമെന്നുമാണ് വാഗദാനം നല്‍കിയത്.

ശിവസേനയുടെ മുഴുവന്‍ എംഎല്‍എമാരെയും ഇതേപോലെ സമിപിച്ചിട്ടുണ്ടെന്നും ജാദവ് പറഞ്ഞു. ഔറംഗാബാദിലെ കന്നാടില്‍ നിന്നുള്ള എംഎല്‍എയാണ് ജാദവ്.മഹാരാഷ്ട്രയിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് റാവു സാഹേബ് ദാന്‍വെയുടെ മരുമകനാണ് ഹര്‍ഷവര്‍ധന്‍ ജാദവ്. ഔദ്യോഗിക വസതിയില്‍വെച്ചായിരുന്നു പണം വാഗ്ദാനം ചെയ്തതെന്നും ജാദവ് അഭിപ്രായപ്പെട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍