India

കൈക്കുഞ്ഞുങ്ങളുമായി ഭക്ഷണവും വെള്ളവുമില്ലാതെ കാത്തുനിന്നത് ഒമ്പത് മണിക്കൂര്‍; മധ്യപ്രദേശില്‍ തൊഴിലാളികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി

ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒമ്പതുമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയതെന്നാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  മധ്യപ്രദേശ്-മഹാരാഷ്ട്ര അതിര്‍ത്തിയായ സെന്ദ്വയില്‍ പൊലീസും കുടിയേറ്റ തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടി. അതിര്‍ത്തിയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒമ്പതുമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ദേശീയപാത മൂന്നിലാണ് സംഭവം. നൂറുകണക്കിന് വരുന്ന തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലേക്ക് പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളെ സമാധാനപൂര്‍വം നിയന്ത്രിക്കുന്നതില്‍ പ്രാദേശിക ഭരണ സംവിധാനം പരാജയപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. 

സംസ്ഥാനത്തിനകത്തേക്ക് തൊഴിലാളികളെ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ കാലതാമസം വരുത്തുകയായിരുന്നു. മണിക്കൂറുകളോളം അതിര്‍ത്തിയില്‍ കൈക്കുഞ്ഞുങ്ങളുമായി കാത്തിരുന്ന ഇവര്‍ ഒടുവില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിയുകയായിരുന്നു. 

അതേസമയം തൊഴിലാളികള്‍ ശാന്തരാകണമെന്നും ഭക്ഷണവും താമസ സൗകരവും രോഗ പരിശോധനാ സംവിധാനങ്ങളും യാത്രക്കായി ബസുകളും ഏര്‍പ്പെടുത്താനുള്ള കാലതാമസമാണ് ഇതിന് കാരണമായതെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT