India

കോണ്‍ഗ്രസിന് ആശ്വാസം; രണ്ട് വിമത എംഎല്‍എമാര്‍ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചു

ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ എംടിബി നാഗരാജ്, സുധാകര്‍ റാവു എന്നിവരാണ് രാജി പിന്‍വിക്കാന്‍ തീരുമാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ എംടിബി നാഗരാജ്, സുധാകര്‍ റാവു എന്നിവരാണ് രാജി പിന്‍വിക്കാന്‍ തീരുമാനിച്ചത്. 

എല്ലാ നേതാക്കളും ഞങ്ങളോട് കോണ്‍ഗ്രസില്‍ തുടരാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഞങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിലക്കൊള്ളാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും നാഗരാജ് പറഞ്ഞു. ചിക്ബല്ലാപുര എംഎല്‍എ സുധാകര്‍ റാവുവിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ ഇരുവരും ഞങ്ങളുടെ രാജിക്കത്ത് പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമി മന്ത്രിസഭയില്‍ അംഗം കൂടിയായിരുന്നു നാഗരാജ്.

ശനിയാഴ്ച രാവിലെ ഡി.കെ.ശിവകുമാര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ തന്റെ തീരുമാനം പുനഃപരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് സുധാകര്‍ റാവുവുമായി നടത്തി ചര്‍ച്ചയിലാണ് ഇരുവരും രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ മുഖ്യമന്ത്രി കുമാരസ്വാമിയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും നാഗരാജിനെ വസതിയിലെത്തി കണ്ടു.

മുംബൈയില്‍ താമസിക്കുന്ന മറ്റു വിമത എംഎല്‍എമാരെ സ്വാധീനിക്കുന്നതിന് വേണ്ടി സുധാകര്‍ റാവുവിനെ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT