India

കോവിഡ് ചികില്‍സയിലുള്ളവരില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്ന് ; കേരളത്തില്‍ ആക്ടീവ് കേസുകള്‍ 11.26 ശതമാനം, മൂന്നാമത് 

നിലവില്‍ ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 25.38 ശതമാനമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധിതരായി ചികില്‍സയിലുള്ളവരില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 11.69 ശതമാനമാണ്. ചികില്‍സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് കേരളമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. 

നിലവില്‍ ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 25.38 ശതമാനമാണ്. രണ്ടാമതുള്ള കര്‍ണാടകയില്‍ 13 ശതമാനവും, മൂന്നാം സ്ഥാനത്തുള്ള കേരളത്തില്‍ 11.26 ശതമാനം പേരും ചികില്‍സയിലുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ഈ സംസ്ഥാനങ്ങളില്‍, രോഗവ്യാപനം കുറയ്ക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് തീവ്രശ്രമത്തിലാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു. 

രാജ്യത്ത് 87 ശതമാനം പേര്‍ രോഗമുക്തരായി. 11.69 ശതമാനം പേര്‍ മാത്രമാണ് ആശുപത്രികളിലോ വീടുകളിലോ നിരീക്ഷണത്തില്‍ കഴിയുന്നത്. മരണ നിരക്കാകട്ടെ 1.53 ശതമാനമായി കുറയുകയും ചെയ്തുവെന്ന് ആരോഗ്യസെക്രട്ടറി പറഞ്ഞു. മിസോറാമിലാണ് ഏറ്റവും കുറവ് രോഗികളുള്ളത്. 2.6 ശതമാനം പേര്‍ മാത്രമാണ്. ഗുജറാത്തില്‍ 3.3 ശതമാനം, ജാര്‍ഖണ്ഡില്‍ 3.7 ശതമാനം, ഡാമന്‍ ഡിയു, ദാദ്ര നഗര്‍ഹവേലിയില്‍ 4.4 ശതമാനം എന്നിവരാണ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞ സംസ്ഥാനങ്ങള്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT