India

ക്വാറന്റൈന്‍ 14 ദിവസം പോര, 28 ദിവസമാക്കി ഉയര്‍ത്തി ഒഡീഷ

ക്വാറന്റൈന്‍ കാലാവധി 14 ദിവസത്തില്‍ നിന്ന് 28 ദിവസമാക്കി വര്‍ധിപ്പിച്ച് ഒഡീഷ സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


ഭുവനേശ്വര്‍: ക്വാറന്റൈന്‍ കാലാവധി 14 ദിവസത്തില്‍ നിന്ന് 28 ദിവസമാക്കി വര്‍ധിപ്പിച്ച് ഒഡീഷ സര്‍ക്കാര്‍. സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവര്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 21 ദിവസത്തെ നിരീക്ഷണവും തുടര്‍ന്ന് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും ഉള്‍പ്പെടെയാണിത്.

കൊറോണ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 28 ദിവസം വരെ നീണ്ടേക്കാമെന്ന വിദഗ്ധരുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാറന്റൈന്‍ കാലയളവ് സര്‍ക്കാര്‍ നീട്ടിയത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കുടിയേറ്റ തൊഴിലാഴികള്‍ ഒഡീഷയിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ തീരുമാനം.

എല്ലാ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും സാമൂഹിക അകലവും വ്യക്തി ശുചിത്വവും മറ്റ് കോവിഡ് മര്‍ഗനിര്‍ദേശങ്ങളും അധികൃതര്‍ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ 270 പേര്‍ക്കാണ് ഒഡീഷയില്‍ വൈറസ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല'; വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍; വിമര്‍ശനം

ഹര്‍മന്‍പ്രീത് ഇല്ല, നയിക്കാന്‍ ലോറ; ഐസിസി ലോകകപ്പ് ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

SCROLL FOR NEXT