India

ക്ഷേത്രത്തിന് സമീപം പാമ്പിന്റെ തോല്‍, ഏഴു തലയുളള നാഗത്തിന്റേതെന്ന് നാട്ടുകാര്‍; അമ്പരപ്പ് 

ഏഴു തലയുളള പാമ്പിന്റെ തോലാണ് എന്ന വാദം ഉയര്‍ന്നതോടെ ജനം തടിച്ചൂകൂടി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ പാമ്പിന്റെ തോല്‍ കണ്ട് നാട്ടുകാര്‍ അമ്പരന്നു. ഏഴു തലയുളള പാമ്പിന്റെ തോലാണ് എന്ന വാദം ഉയര്‍ന്നതോടെ ജനം തടിച്ചൂകൂടി.

ബംഗളൂരു നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുളള കനകപുരയില്‍ ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍ ഈ വിഷയത്തെ കുറിച്ചാണ്. ഒരു തലയ്ക്ക് പകരം ഏഴ് തലയുള്ള പാമ്പിന്റെ തോലാണ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത് എന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍. ഹിന്ദു പുരാണത്തില്‍ മഹാവിഷ്ണു കിടക്കുന്നത് ഏഴു തലകളുളള അനന്തന്‍ എന്ന നാഗത്തിന്റെ പുറത്താണ്.

ഹിന്ദു പുരാണങ്ങള്‍ വര്‍ണിക്കുന്ന സര്‍പ്പത്തിന്റെ തോലാണ് ഇതെന്ന് പ്രചാരണം ഉയര്‍ന്നതോടെ ക്ഷേത്രപരിസരത്തേക്ക് എത്തിയത് നിരവധിയാളുകളാണ്. സമീപ ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ എത്തി സ്ഥലത്ത് പൂജ ചെയ്യണമെന്ന ആവശ്യം കൂടി ഉയര്‍ന്നതോടെ പാമ്പിന്റെ തോലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. സമാനരീതിയിലുള്ള ഒരു പാമ്പിന്റെ തോല്‍ കനകപുരയില്‍ നിന്ന് ആറുമാസം മുന്‍പ് ലഭിച്ചതായി നാട്ടുകാര്‍ പറയുന്നു. ഈ സ്ഥലം ഇതിനോടകം ഒരു ക്ഷേത്രമായി മാറിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ വിശദമാക്കുന്നത്.

ഈ ക്ഷേത്രത്തിന് സമീപം തന്നെ വീണ്ടും ഏഴുതലയുള്ള പാമ്പിന്റെ തോല്‍ കണ്ടതോടെ ഇത്തരം പാമ്പുകള്‍ ഇവിടെ കാണുമെന്ന നാട്ടുകാരുടെ വിശ്വാസം ഇരട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരം പാമ്പുകളെ ഇവിടെ കണ്ടതായാണ് നാട്ടുകാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ പല തലകളുള്ള പാമ്പുകള്‍ കാണാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT