India

'ഗാസിപ്പൂരിലെ കൊലപാതകത്തിന് പിന്നില്‍ യോഗി ആദിത്യനാഥ്' ; യോഗി സര്‍ക്കാരിന് അറിയാവുന്ന ഭാഷ അക്രമത്തിന്റേത് മാത്രമെന്നും അഖിലേഷ് യാദവ്

പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും സംഘര്‍ഷം ഉണ്ടാവുന്നത് കണ്ടിട്ടും ഒരു വിഐപി പോലും വാഹനം നിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നും അഖിലേഷ് യാദവ്

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ ആള്‍ക്കൂട്ടം പൊലീസുകാരനെ കല്ലെറിഞ്ഞ് കൊന്നതിലെ പ്രതി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.  പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ആയ സുരേഷ് വാട്ടിനെ ജനക്കൂട്ടം കല്ലെറിഞ്ഞ് കൊന്നത്. 

യോഗി സര്‍ക്കാരിന് മാത്രമേ സംഭവത്തിന്റെ ഉത്തരവദിത്വമുള്ളൂവെന്നും സഭയിലാണെങ്കിലും  പൊതുയോഗത്തിലാണെങ്കിലും മുഖ്യമന്ത്രിയുടെ ഭാഷ അക്രമത്തിന്റേത് മാത്രമാണെന്നും അഖിലേഷ് പറഞ്ഞു. പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും സംഘര്‍ഷം ഉണ്ടാവുന്നത് കണ്ടിട്ടും ഒരു വിഐപി പോലും വാഹനം നിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നും അഖിലേഷ് യാദവ് ആരോപിച്ചു. 

മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്ക് 40 ലക്ഷം രൂപ അടിയന്തര ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിഷാദ് പാര്‍ട്ടി പ്രവര്‍ത്തകരായ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം ആള്‍ക്കൂട്ട ആക്രമണത്തില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സുരേഷ് വാട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

SCROLL FOR NEXT