India

'ഗാസിപ്പൂരിലെ കൊലപാതകത്തിന് പിന്നില്‍ യോഗി ആദിത്യനാഥ്' ; യോഗി സര്‍ക്കാരിന് അറിയാവുന്ന ഭാഷ അക്രമത്തിന്റേത് മാത്രമെന്നും അഖിലേഷ് യാദവ്

പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും സംഘര്‍ഷം ഉണ്ടാവുന്നത് കണ്ടിട്ടും ഒരു വിഐപി പോലും വാഹനം നിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നും അഖിലേഷ് യാദവ്

Author : സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ ആള്‍ക്കൂട്ടം പൊലീസുകാരനെ കല്ലെറിഞ്ഞ് കൊന്നതിലെ പ്രതി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.  പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ആയ സുരേഷ് വാട്ടിനെ ജനക്കൂട്ടം കല്ലെറിഞ്ഞ് കൊന്നത്. 

യോഗി സര്‍ക്കാരിന് മാത്രമേ സംഭവത്തിന്റെ ഉത്തരവദിത്വമുള്ളൂവെന്നും സഭയിലാണെങ്കിലും  പൊതുയോഗത്തിലാണെങ്കിലും മുഖ്യമന്ത്രിയുടെ ഭാഷ അക്രമത്തിന്റേത് മാത്രമാണെന്നും അഖിലേഷ് പറഞ്ഞു. പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും സംഘര്‍ഷം ഉണ്ടാവുന്നത് കണ്ടിട്ടും ഒരു വിഐപി പോലും വാഹനം നിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നും അഖിലേഷ് യാദവ് ആരോപിച്ചു. 

മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്ക് 40 ലക്ഷം രൂപ അടിയന്തര ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിഷാദ് പാര്‍ട്ടി പ്രവര്‍ത്തകരായ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം ആള്‍ക്കൂട്ട ആക്രമണത്തില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സുരേഷ് വാട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ