India

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കൊള്ളയടിച്ചത് 11 ക്ഷേത്രങ്ങള്‍ ; അഞ്ചംഗ സംഘം പിടിയില്‍

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഒറ്റപ്പെട്ട സ്ഥലത്തുള്ള അമ്പലങ്ങള്‍ കണ്ടെത്തിയ ശേഷമായിരുന്നു മോഷണം നടത്തി വന്നത്. അമ്പലങ്ങളിലേക്കുള്ള വഴിയും, ജനവാസം എങ്ങനെയെന്നും പിടിക്കപ്പെടാനുള്ള സാധ്യതയുണ്ടോ എന്നുമെ

സമകാലിക മലയാളം ഡെസ്ക്

മൈസൂര്‍: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച അഞ്ചംഗ സംഘം പിടിയില്‍. 11 ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘം 2.9 ലക്ഷം രൂപയാണ് കവര്‍ന്നത്. 19 വയസിനും 26 വയസിനും ഇടയിലുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരും. മറ്റ് ജോലികള്‍ ചെയ്തിരുന്ന ഇവര്‍ അവധി ദിവസങ്ങളാണ് കവര്‍ച്ച നടത്തുന്നതിനായി മാറ്റി വച്ചതെന്ന് പൊലീസ് പറയുന്നു. 

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഒറ്റപ്പെട്ട സ്ഥലത്തുള്ള അമ്പലങ്ങള്‍ കണ്ടെത്തിയ ശേഷമായിരുന്നു മോഷണം നടത്തി വന്നത്. അമ്പലങ്ങളിലേക്കുള്ള വഴിയും, ജനവാസം എങ്ങനെയെന്നും പിടിക്കപ്പെടാനുള്ള സാധ്യതയുണ്ടോ എന്നുമെല്ലാം വിശദമായ പ്ലാനിങ് നടത്തിയ ശേഷമാണ് സംഘം മോഷണത്തിനിറങ്ങിയിരുന്നത്. ചാമ്രാജ നഗറില്‍ മോഷണം നടത്തി മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ചുപേരും പൊലീസിന്റെ പിടിയിലായത്.

 ഉത്സവകാലം കഴിയുമ്പോഴായിരുന്നു ഇവര്‍മോഷണം നടത്തിയിരുന്നത്. ചാമ്രാജ നഗറില്‍ മാത്രം ഒന്‍പത് ക്ഷേത്രങ്ങളും മൈസൂരിലെ രണ്ട് ക്ഷേത്രങ്ങളുമാണ് സംഘം കഴിഞ്ഞ അഞ്ച് മാസത്തിനിടെ കൊള്ളയടിച്ചത്. പണത്തിന് പുറമേ പൂജാദ്രവ്യങ്ങളും ചന്ദനമുട്ടികളും ഇവരില്‍ നിന്നും കണ്ടെടുത്തു. ചാമരാജ നഗറിലെ അമ്പലങ്ങളില്‍ നടന്ന എല്ലാ കവര്‍ച്ചകള്‍ക്കും ഒരേ സ്വഭാവം കണ്ടെത്തിയിരുന്നതിനെ തുടര്‍ന്ന് സംഘത്തെ നിരീക്ഷിച്ച് വരിയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT