India

ഗോവക്കാര്‍ ബീഫിന് കഷ്ടപ്പെടേണ്ടി വരില്ല: മനോഹര്‍ പരീക്കര്‍

ബീഫിന് ക്ഷാമം ഉണ്ടായാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കാണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ഗോവ: സംസ്ഥാനത്ത് ബീഫിന് ക്ഷാമം വരുത്തുകയില്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ബീഫിന് ക്ഷാമം ഉണ്ടായാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കാണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ബിജെപി എംഎല്‍എ നിലേഷ് കാബ്രാളിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഗോവയില്‍ ബീഫിന് ക്ഷാമം അനുഭവപ്പെടുന്ന അവസരങ്ങളില്‍ കര്‍ണാടകയില്‍നിന്നും ബീഫ് ഇറക്കുമതി ചെയ്യുമെന്ന് പരീക്കര്‍ നിയമസഭയില്‍ സൂചിപ്പിച്ചു. സംസ്ഥാനത്ത് ബീഫിന് ഒരിക്കലും ക്ഷാമം ഉണ്ടാവില്ല. അതിര്‍ത്തിയില്‍ വെറ്റിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം മാത്രമേ ബീഫ് കൊണ്ടുവരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നതായും പരീക്കര്‍ പറഞ്ഞു.

ഗോവ മീറ്റ് കോപ്ലക്‌സില്‍ നിന്നും ദിവസവും 2000 കിലോയോളം ബീഫാണ് ലഭ്യമാക്കുന്നത്. കൂടാതെ അറവിനായി മാടുകളെ അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവരുന്നതിന് തടസമൊന്നും ഉണ്ടാകില്ലെന്നും നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പരീക്കര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT