India

ഗൗരി ലങ്കേഷിനെ വധിച്ചവര്‍ക്ക് കല്‍ബുര്‍ഗി വധവുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച് അന്വേഷണസംഘം;തെളിവുകള്‍ ലഭിച്ചതായി സൂചന

ഈ രണ്ട് വധങ്ങളും സമാനരീതിയിലാണ് ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നതിനും തെളിവുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തിനും കല്‍ബുര്‍ഗിയുടെ വധത്തിനും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. ഈ രണ്ട് വധങ്ങളും സമാനരീതിയിലാണ് ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നതിനും തെളിവുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കല്‍ബുര്‍ഗിയുടെ കൊലപാതത്തിന് ഉപയോഗിച്ച സമാന തോക്കാണ് ഗൗരി ലങ്കേഷ് വധത്തിലും ഉപയോഗിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

2015 ആഗസ്റ്റ് 30നാണ് കന്നഡ സാഹിത്യകാരനും കന്നഡ സര്‍വ്വകലാശാല വിസിയുമായിരുന്ന എംഎം കല്‍ബുര്‍ഗിയെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. കര്‍ണ്ണാടകയില്‍ നടന്ന ഈ രണ്ട് കൊലപാതങ്ങള്‍ക്കും മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെയുടേയും നരേന്ദ്ര ധബോല്‍കര്‍ വധവുമായി സാമ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിലെ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. 

ഈ മാസം അഞ്ചിനാണ് ബൈക്കിലെത്തിയ അക്രമികള്‍ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊലപ്പെടുത്തിയത്. വധവുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷണസംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ബിജെപിയ്ക്കും സംഘപരിവാറിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT