India

ചോരയ്ക്ക് ചോര; പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചു; നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നാല്‍പത് സൈനികരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരനടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നാല്‍പത് സൈനികരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരനടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. പാകിസ്ഥാന്‍ ഭീകരനായ കംമ്രാന്‍ ഗാസിയും  പ്രാദേശിക ഭീകരനായ ഹിലാലുമാണ് കൊല്ലപ്പെട്ടത്.  കമ്രാനാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. കംമ്രാനൊപ്പം ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. ചാവേറിന് ബോബ് നിര്‍മ്മിച്ച് നല്‍കിയത് കമ്രാനാണ് എന്നാണ് നിഗമനം. അതേസയമം ഇവരെയാണ് വധിച്ചതെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

ഭീകരര്‍ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. മേജര്‍ വി.എസ്. ധൗന്‍ദിയാല്‍ (ഡെറാഡൂണ്‍), ഹവില്‍ദാര്‍ ഷിയോ റാം (രാജസ്ഥാന്‍), അജയ് കുമാര്‍ (മീററ്റ്), ഹരി സിങ് (ഹരിയാന) എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികര്‍.

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു രാജ്യത്തെ നടക്കുക പുല്‍വാമ ആക്രണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ സ്‌ഫോടക വസ്ഥുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന് ശേഷം അതിര്‍ത്തിയില്‍ സേന തെരച്ചില്‍ ശക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT