India

ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും ; കസ്തൂരി രംഗന്‍ കരടു വിജ്ഞാപനത്തിന് അംഗീകാരം

കരടു വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 123ല്‍നിന്ന് 94 ആയി ചുരുങ്ങും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരടു വിജ്ഞാപനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി. കേരളം ആവശ്യപ്പെട്ട മാറ്റങ്ങളോടെയാണ് കരട് അംഗീകരിച്ചിരിക്കുന്നത്.

കരടു വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 123ല്‍നിന്ന് 94 ആയി ചുരുങ്ങും. കേരളത്തിലെയും കര്‍ണാടകത്തിലെയും ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല മേഖലകളായി വിജ്ഞാപനം ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കും. 4454 ച. കിമി. ഭൂമിയാണ് ഇത്തരത്തില്‍ ഒഴിവാക്കപ്പെടുക.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതേപോലെ പരിഗണിക്കാനാവില്ലെന്നാണ്  മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഓരോ സംസ്ഥാനത്തെയും പ്രത്യേകകള്‍ പരിഗണിക്കണം. ഇക്കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കുന്നതിന് നിയമ മന്ത്രാലായത്തിന്റെ ഉപദേശം തേടും.

സംസ്ഥാനത്ത് പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖനനത്തിന് അനുമതി തേടിയുള്ള അപേക്ഷകള്‍, കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയുടെ തീരുമാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT