India

ജന്മ ദിനത്തില്‍ മോദിയെ പുകഴ്ത്തി പുസ്തകം;  ഭാരം അഞ്ച് കിലോ! 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് 672 പേജുകളും അഞ്ച് കിലോ ഭാരവുമുള്ള സചിത്ര പുസ്തകം പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് 672 പേജുകളും അഞ്ച് കിലോ ഭാരവുമുള്ള സചിത്ര പുസ്തകം പുറത്തിറങ്ങി. ഗുജറാത്ത് കലാപവും പ്രതികൂല സാഹചര്യങ്ങളും നിയമ പോരാട്ടങ്ങളും കടന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നുവന്ന വ്യക്തിത്വമാണ് മോദിയെന്ന് പുസ്തകം അവകാശപ്പെടുന്നു. 

അന്താരാഷ്ട്ര എഴുത്തുകാരും നിയമ വിദഗ്ധരുമായ ആദിഷ് അഗര്‍വാല, സാറ ജെ മാര്‍ചിങ്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയത്. മോദിയുടെ 68ാം പിറന്നാള്‍ ദിനമായ തിങ്കളാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. 'നരേന്ദ്ര മോദി എ കരിസ്മാറ്റിക്ക് ആന്‍ഡ് വിഷനറി സ്‌റ്റേറ്റ്‌സ്മാന്‍' എന്ന പുസ്തകം മോദിയുടെ ജീവിതത്തിന്റെ വസ്തുനിഷ്ഠമായ അവതരണമാണെന്ന് രചയിതാക്കള്‍ അവകാശപ്പെടുന്നു. ജാപ്പനീസ് മാറ്റ് ആര്‍ട്ട് പേപ്പറാണ് പുസ്തകത്തിന് ഉപയോഗിച്ചിരിക്കുന്നത്. 

മോദിയുടെ കുട്ടിക്കാലം മുതലുള്ള അപൂര്‍വ ചിത്രങ്ങളും പ്രഭാതം മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണി വരെ നീളുന്ന ദിനചര്യകളും പുസ്തകത്തിലുണ്ട്. ലോക നേതാക്കളുമായുള്ള ചിത്രങ്ങളും പുസ്തകത്തിലുണ്ട്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ മോദിയെക്കുറിച്ച് എഴുതിയ കുറിപ്പുകളും പുസ്തകത്തിലുണ്ട്. 

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. വികസന രാഷ്ട്രീയത്തിന്റെ ബിംബം എന്നാണ് അമിത് ഷാ മോദിയെ വിശേഷിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT