India

ജെഎന്‍യു വിദ്യാര്‍ഥിയുടെ മരണം കൊലപാതകമാണെന്ന് പിതാവ്

ജെഎന്‍യു വിദ്യാര്‍ഥി മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് ജീവാനന്ദം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് ജീവാനന്ദം. മുത്തുകൃഷ്ണന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാല്‍ നിലത്തുമുട്ടിയ നിലയിലായിരുന്നു കാണപ്പെട്ടിരുന്നത്. ധൈര്യശാലിയായിരുന്ന തങ്ങളുടെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും ഇതിലെന്തോ അട്ടിമറിയുണ്ടെന്നും കൂലിപ്പണിക്കാരനായ ജീവനന്തം പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 

പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന സംഘത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട വിദഗ്ദന്‍ ഉണ്ടാകണം. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന്റെ വീഡിയോ പകര്‍ത്തണമെന്നും മുത്തുകൃഷ്ണന്‍ ആവശ്യപ്പെടുന്നുണ്ട്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത് ഇവിടം വരെ എത്തിയ തങ്ങളുടെ മകന്‍ ആത്മഹത്യ ചെയ്യില്ല എന്ന് മുത്തുകൃഷ്ണന്റെ മാതാവും പറഞ്ഞു. മുത്തുകൃഷ്ണന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടമെന്നു തന്നെയാണ് സഹോദരിയും സ്വകാര്യ സ്‌കൂള്‍ അധ്യാപികയുമായ കലൈവാണിയുടെയും ആവശ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാൻ അത്രയും ആത്മാർഥമായി ആ​ഗ്രഹിച്ചിരുന്നു, വിഷമമുണ്ട്; രാഷ്ട്രീയപരമായ സമ്മർദം കാരണമായിരിക്കും അവർ സഹായിക്കാതിരുന്നത്'

സുധാകരന് സീറ്റില്ല, പിടിവാശിക്ക് വഴങ്ങേണ്ടെന്ന് കോൺ​ഗ്രസ്; കണ്ണൂരില്‍ സ്വതന്ത്രനാകുമോ?

സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

ഹീമോഗ്ലോബിൻ കുറവ്; അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ, വർഷം 16 ലക്ഷം രൂപ ശമ്പളം, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

SCROLL FOR NEXT